രക്തസാക്ഷി മന്ദിരത്തിന്റെ ഉദ്ഘാടനം: എം.വി. ഗോവിന്ദൻ പങ്കെടുക്കാതിരുന്നത് വിവാദം ഭയന്നല്ല –എം.വി. ജയരാജൻ

കണ്ണൂര്‍: ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവരുടെ പേരില്‍ സി.പി.എം നിര്‍മിച്ച രക്തസാക്ഷി മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുക്കാതിരുന്നത് വിവാദം ഭയന്നല്ലെന്ന് ജില്ല സെക്രട്ടറി എം.വി. ജയരാജൻ.

യാദൃച്ഛികമായി മാത്രമാണ് അദ്ദേഹം പങ്കെടുക്കാതിരുന്നതെന്നും അതിനുപിന്നിൽ ഒരു വിവാദവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിവാദം ഭയന്ന് സംസ്ഥാന സെക്രട്ടറി പങ്കെടുക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നുവെങ്കില്‍ ജില്ല സെക്രട്ടറി ഉദ്ഘാടനം ചെയ്യില്ലല്ലോ.

സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയതിനെതുടര്‍ന്നാണ് താന്‍ ഉദ്ഘാടനം ചെയ്തത്. ബോംബ് നിർമാണത്തിനിടെയാണ് ഇരുവരും മരിച്ചതെന്ന കാര്യത്തിൽപോലും സംശയമുണ്ട്. എല്ലാവർക്കും പ്രിയപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നും എം.വി. ജയരാജൻ പറഞ്ഞു.

Tags:    
News Summary - MV Govindan not afraid of controversy says MV Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.