തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളെ മുഖ്യധാരയിലേക്കുയര്ത്തിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്. സംസ്ഥാനത്തെ 1070 സി.ഡി.എസുകളെ പ്രതിനിധീകരിച്ചെത്തിയ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരെ സാക്ഷിനിര്‍ത്തി കുടുംബശ്രീ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാര സ്ഥാനങ്ങളിലേക്ക് കടന്നുചെല്ലാന്‍ പ്രാപ്തമാക്കിയതുള്പ്പെടെ സമൂഹത്തില്‍ സ്ത്രീകളുടെ ദൃശ്യപരത വര്‍ധിപ്പിക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു. സാമൂഹിക പ്രശ്നങ്ങളില്‍ അവരുടെ ഇടപെടല്‍ശേഷി വളര്‍ത്താന്‍ കഴിഞ്ഞതും സ്ത്രീശാക്തീകരണ വഴികളിലെ ശ്രദ്ധേയ നേട്ടമാണ്.
mv govindanകേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധിഘട്ടങ്ങളില്‍ സമൂഹത്തിന് താങ്ങും തണലുമായി നില്‍ക്കാനും ഈ സ്ത്രീ കൂട്ടായ്മയുണ്ട്. 24 വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ കരുത്ത് മൂലധനമാക്കി പുതിയ കാലത്തിന്റെ ആവശ്യങ്ങള്ക്കനുസൃതവും സമഗ്രവുമായ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കുടുംബശ്രീയെ സജ്ജമാക്കുകയാണ് ഇനിയുള്ള പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.