മലപ്പുറം: േലാക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർണായക തീരുമാനമെടുക്കാൻ മു സ്ലിം ലീഗ് ഉന്നതാധികാര സമിതി ബുധനാഴ്ച പാണക്കാട്ട് ചേരും. എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയിലും ഇ.ടി. മുഹമ്മദ് ബഷീറിലും ചുറ്റിത്തിരിഞ്ഞ് തന്നെയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. സുരക്ഷിത മണ്ഡലമായ മലപ്പുറത്ത് ദേശീയ ജനറൽ സെക്രട്ടറി കൂടിയായ കുഞ്ഞാലിക്കുട്ടി തന്നെ വീണ്ടും ജനവിധി തേടുന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. അദ്ദേഹം മാറി നിന്നാലല്ലാതെ മറ്റൊരു സ്ഥാനാർഥി മണ്ഡലത്തിലുണ്ടാവില്ല. ജില്ലയിലെ രണ്ട് മണ്ഡലങ്ങളും ഉറച്ച കോട്ടകളാണെങ്കിലും പൊന്നാനിയിൽ കഴിഞ്ഞതവണ കടുത്ത മത്സരം നടന്നതും വോട്ടുബാങ്കിൽ വിള്ളൽ വീണതും നേരിയ ആശങ്കയുണ്ടാക്കിയിരുന്നു. താനൂർ എം.എൽ.എ വി. അബ്ദുറഹ്മാനായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ.ടിക്കെതിരെ മത്സരിച്ചിരുന്നത്. ഇ.ടിയുടെ ഭൂരിപക്ഷം 25,410 വോട്ടാക്കി കുറക്കാനും ശക്തമായ മത്സരം കാഴ്ചവെക്കാനും അബ്ദുറഹ്മാന് സാധിച്ചു. കോൺഗ്രസിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ കഴിഞ്ഞതവണ കിട്ടിയിരുന്നില്ല.
മുസ്ലിം സാമുദായിക വിഷയങ്ങളിൽ ശക്തമായി ഇടപെടുന്ന നേതാവെന്ന ഇമേജ് ഇ.ടിക്കുള്ളത് ഇതര സമുദായങ്ങളുടെ വോട്ടിനെ ബാധിക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ടായിരുന്നു. എന്നാൽ ശരീഅത്ത്, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളിൽ അേദ്ദഹത്തിെൻറ ഇടപെടൽ മുസ്ലിം സമുദായത്തിെൻറ പിന്തുണ നേടിയെടുക്കാൻ സഹായിച്ചിട്ടുണ്ടെന്നും സാന്നിധ്യം പാർലമെൻറിൽ അനിവാര്യമാണെന്നുമാണ് ഇപ്പോഴെത്ത വിലയിരുത്തൽ. മൂന്നാം സീറ്റെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി നേതൃത്വം പറയുന്നുണ്ടെങ്കിലും ദേശീയ സാഹചര്യം പരിഗണിച്ച് അതിൽ നിന്ന് പിന്മാറാനാണ് സാധ്യത. ഉന്നതാധികാര സമിതിക്ക് മുമ്പായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൊവ്വാഴ്ച പാണക്കാെട്ടത്തി ഹൈദരലി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത് ഇതിെൻറ ഭാഗമാണെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.