കോഴിക്കോട്: സുന്നികളുടെ ആധികാരിക സംഘടനയായ 'സമസ്ത'യെ പിളർത്താനും അതുവഴി പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിഷ്പക്ഷവും മതേതരവുമായ നിലപാട് ഇല്ലാതാക്കാനുമുള്ള മുസ്ലിം ലീഗ് നേതൃത്വത്തിെൻറ ആസൂത്രിത നീക്കം വിജയിക്കാൻ പോകുന്നില്ലെന്ന് ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
ലീഗിെൻറ നിയന്ത്രണങ്ങളിൽനിന്ന് കുതറിമാറിയ കാന്തപുരം വിഭാഗം വിദ്യാഭ്യാസ-സാംസ്കാരിക മേഖലയിൽ നടത്തിയ മുന്നേറ്റം വിസ്മയാവഹമാണ്. ലീഗിനെ ആശ്രയിച്ചല്ല കേരളീയ മുസ്ലിം സമൂഹം മുന്നോട്ടുപോകുന്നതെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.
പള്ളികൾ വിവാദകേന്ദ്രമാക്കരുതെന്നും അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കണമെന്നുമുള്ള ജിഫ്രി തങ്ങളുടെ ഉറച്ച നിലപാട് സമസ്തയുടെ അന്തസ്സാർന്ന അസ്തിത്വമാണ് വ്യക്തമാക്കുന്നതെന്നും മുസ്ലിം ലീഗിന് ആ സംഘടനയെ കെണിയിൽ വീഴ്ത്താനോ പിളർത്താനോ സാധിക്കില്ലെന്നും കാസിം ഇരിക്കൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.