കോഴിക്കോട്: പ്രവാസി യുവാവിെൻറ തിരോധാനത്തിനു പിന്നിൽ സ്വര്‍ണ കള്ളക്കടത്ത് സംഘമെന്ന് സൂചന. ദുബൈ പൊലീസ് ആ സ്ഥാനത്തെ താൽക്കാലിക ജീവനക്കാരനും മാറാട് സ്വദേശിയുമായ മുസാഫര്‍ അഹമ്മദിനെ ഏപ്രിൽ 22ന് വിദേശത്തുനിന്ന് നാട്ടി ലെത്തി വീട്ടിലേക്കുള്ള യാത്രക്കിടെ കാണാതാവുകയായിരുന്നു. ബന്ധുക്കള്‍ മാറാട് പൊലീസില്‍ നൽകിയ പരാതിയുടെ അടിസ ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ സ്വർണ കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതാവാമെന്ന കണ്ടെത്തൽ.
ആറുമാസം മുമ്പ് വിദേശത്തുനിന്ന് നാട്ടിലേക്ക് വരുേമ്പാൾ കള്ളക്കടത്ത് സംഘം മുസാഫറിെൻറ കൈവശം സ്വര്‍ണം കൊടുത്തുവിട്ടിരുന്നു എന്നാണ് പൊലീസിന് ലഭിച്ച സൂചന. നാട്ടിലെത്തിയ മുസാഫര്‍ സ്വര്‍ണം കൈമാറിയില്ല. ദിവസങ്ങൾക്കുശേഷം വിദേശത്തേക്ക് തിരിച്ചുപോവുകയും ചെയ്തു. ഏപ്രിൽ 22ന് വീണ്ടും നാട്ടിലെത്തുന്നത് മനസ്സിലാക്കിയ കള്ളക്കടത്ത് സംഘം മുസാഫറിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തൽ. ഏപ്രിൽ 24ന് മുസാഫർ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നാട്ടിലെത്തിയിട്ടുണ്ടെന്നും വൈകാതെ വീട്ടിലേക്കെത്തുമെന്നുമാണ് അപ്പോൾ അറിയിച്ചത്.
അതേസമയം, ദുൈബയില്‍നിന്ന് മുസാഫര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലല്ല ഇറങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. മാത്രമല്ല, കാണാതായെന്ന പരാതി ലഭിച്ചതിനു ശേഷവും ഇദ്ദേഹം കോഴിക്കോട് നഗരത്തിൽ എത്തിയതായും മുസാഫറിെൻറ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷൻ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി. ഇപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. സൈബര്‍ സെല്ലിെൻറ സഹായത്തോടെ മാറാട് സി.ഐ ദിലീസിെൻറയും എസ്.ഐ തോമസ് കെ. സെബാസ്റ്റ്യെൻറയും നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.