1. കിഴക്കുംപറമ്പൻ നിസാം 2. കിഴക്കുംപറമ്പൻ മോയിന്‍ ബാപ്പു 3. കിഴക്കുംപറമ്പൻ അബ്ദുല്‍ മജീദ് 4. ഐലക്കര യാസര്‍
മേലാറ്റൂർ (മലപ്പുറം): കഴിഞ്ഞദിവസം കീഴാറ്റൂർ ഒറവംപുറത്ത് ലീഗ് പ്രവർത്തകൻ ആര്യാടന് സമീര്‍ബാബു കുത്തേറ്റ് മരിച്ച കേസിലെ പ്രതികളെ പെരിന്തല്‍മണ്ണ കോടതി റിമാൻഡ് ചെയ്തു. ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെ നാലു പേരെയാണ് മേലാറ്റൂര്‍ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
സംഭവസ്ഥലത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ തെളിവെടുപ്പിനായി പ്രതികളെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. ഒന്നാം പ്രതി കീഴാറ്റൂര്‍ ഒറവംപുറത്തെ കിഴക്കുംപറമ്പന്‍ നിസാം, രണ്ടാം പ്രതി കിഴക്കുംപറമ്പൻ മോയിന്‍ ബാപ്പു, മൂന്നാം പ്രതി കിഴക്കുംപറമ്പൻ അബ്ദുല്‍ മജീദ്, നാലാം പ്രതി ഐലക്കര യാസര്‍ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.