കോട്ടയം: കൊലപാതകത്തിന് ദൃക്‌സാക്ഷിയാണെന്ന് വെളിപ്പെടുത്തിയാളെ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയമായി പൊലീസ് കസ്റ്റഡിയിലെടുത്തു. വൈക്കം കല്ലറ മുണ്ടാർകരയിൽ മുല്ലശ്ശേരി എം.കെ സിബിയെയാണ് കോട്ടയം പ്രസ് ക്ലബ് ഹാളിൽ നിന്നും പൊലീസ് പിടികൂടിയത്.
വൈക്കം കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് സാധാരണക്കാരെ വലയിലാക്കുന്നുവെന്നാരോപിച്ചാണ് ഇയാൾ വാർത്താസമ്മേളനം നടത്തിയത്. ഇതിനിടെയാണ് കോയമ്പത്തൂർ നടന്ന കൊലപാതകത്തിന് താൻ ദൃക്‌സാക്ഷിയാണെന്ന് ഇയാൾ വെളിപ്പെടുത്തിയത്. വാർത്താസമ്മേളനം പൂർത്തിയാക്കി ഹാളിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ സിബിയെ കോട്ടയം സി.െഎ നിർമൽ ബോസിെൻറ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വെള്ളിയാഴ്ച കോടതിയില്‍ ഹാജരായി സത്യം വെളിപ്പെടുത്തുമെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു. വൈക്കം കേന്ദ്രീകരിച്ച് നടക്കുന്ന മയക്കു മരുന്ന് –സെക്സ് റാക്കറ്റിെൻറ കണ്ണിയായി പ്രവർത്തിച്ചിരുന്നതായി ഇയാൾ പറഞ്ഞു. ഇവരെ നിയമത്തലിനുമുന്നിൽ കൊണ്ടുവരാനാണ് കോടതിയിൽ ഹാജരായി സത്യങ്ങൾ വെളിപ്പെടുത്തുന്നതെന്നും സാബി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.