മലപ്പുറം: ഡ്രൈവർ ക്ഷാമം രൂക്ഷമായതോടെ വീണ്ടും എം പാനൽ നിയമനത്തിനൊരുങ്ങി കെ.എസ്.ആർ.ടി.സി. ഇതിെൻറ ഭാഗമായി പി. എസ്.സി അൺ അൈഡ്വസ്ഡ് ഡ്രൈവർ റാങ്ക് പട്ടികയിലുള്ള 29 േപരെ മലപ്പുറം ജില്ലയിൽ എം പാനൽ വ്യവസ്ഥയിൽ ജോലിയില െടുക്കാൻ ടെസ്റ്റിന് വിളിച്ചു. പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ തുടങ്ങിയ വിവിധ ഡിപ്പോകളിലെ ഒഴിവുകളിൽ നിയ മിക്കാനാണ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ വിളിച്ചത്. സ്ഥിരനിയമനം പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗാർഥികളോടാണ് 5000 രൂപ സുരക്ഷനിക്ഷേപം കെട്ടിവെച്ച് എം പാനൽഡ് ജീവനക്കാരാവാൻ കോർപറേഷൻ ആവശ്യപ്പെട്ടത്. അറിയിപ്പടിസ്ഥാനത്തിൽ ശനിയാഴ്ച 22 പേർ ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുത്തു. ഡിപ്പോയിലെത്തിയ ഉേദ്യാഗാർഥികൾക്ക് ഡ്രൈവിങ് ടെസ്റ്റിന് പുറമെ ക്ലാസുമുണ്ടായിരുന്നു. സ്ഥിരം നിയമനം ലഭിച്ചാൽ ഒരു ദിവസം 1000ത്തിലധികം രൂപ ലഭിക്കേണ്ടിടത്താണ് 450 രൂപ ദിവസവേതനത്തിന് ഇവരെ ജോലിക്ക് വിളിച്ചത്.
അതേസമയം, കോർപറേഷെൻറ നടപടി കോടതി ഉത്തരവിന് വിരുദ്ധമാണെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. എല്ലാ എം പാനൽ ജീവനക്കാരെയും പിരിച്ചുവിട്ട് പി.എസ്.എസി ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്നാണ് ഹൈകോടതി വിധി. 2500ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും പി.എസ്.സി ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നില്ല. സുരക്ഷിത നിക്ഷേപത്തിെൻറ പേരിൽ പണം കൊടുത്ത് തുച്ഛമായ കൂലിക്ക് ജോലി ചെയ്യാൻ താൽപര്യമില്ലെന്നും കോടതിവിധി അംഗീകരിച്ച് ജോലി നൽകണമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
എന്നാൽ, പുതുതായി തുടങ്ങുന്ന ചെയിൻ സർവിസിലേക്ക് ഡ്രൈവർ ക്ഷാമമുള്ളതിനാലാണ് പുറമെ നിന്നുള്ളവരെ എടുക്കാതെ അൺ അൈഡ്വസ്ഡ് ഡ്രൈവർ പട്ടികയിലുള്ളവർക്ക് മുൻഗണന നൽകിയതെന്ന് അധികൃതർ പറഞ്ഞു. ഒരു വിഭാഗം ഉദ്യോഗാർഥികളുെട ഭാഗത്ത്നിന്ന് ഇൗ ആവശ്യം വന്ന സാഹചര്യത്തിലാണ് ഇവരെ നിയമിക്കാൻ തീരുമാനിച്ചതെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.