കൽപറ്റ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകൾ റെയ്ഡ് ചെയ്ത് ദേശീയ, സംസ്ഥാന നേതാക്കളടക്കം നിരവധി പേരെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്ത് വർധിച്ചുവരുന്ന മുസ്ലിം വേട്ടയുടെ ഭാഗവും ഭരണകൂട ഭീകരതയുമാണെന്ന് 'പോരാട്ടം' സംസ്ഥാന കൗൺസിൽ ചെയർപേഴ്സൺ എം.എൻ. രാവുണ്ണി, ജനറൽ കൺവീനർ പി.പി. ഷാന്റോ ലാൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
തീവ്രവാദമുദ്ര ചാർത്തി പോപുലർ ഫ്രണ്ടിനെ ആക്രമിക്കുന്നതിലൂടെ രാജ്യത്ത് മുസ്ലിംകൾക്കിടയിൽ വളർന്നു വരുന്ന ഹിന്ദുത്വ ഫാഷിസത്തിനെതിരായ ചെറുത്തുനിൽപുകളിലെ പ്രധാന ശക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ആർ.എസ്.എസ് നീക്കമാണ് വെളിപ്പെടുന്നത്. പോപുലർ ഫ്രണ്ടിനെതിരെ മാത്രം വർഗീയ തീവ്രവാദ മുദ്ര ചാർത്തിയുള്ള അടിച്ചമർത്തൽ മുസ്ലിം സമൂഹത്തെ ലക്ഷ്യം വെച്ചുള്ളതാണ്. മറിച്ചാണെങ്കിൽ അറസ്റ്റിന് കാരണമായ തെളിവ് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ സർക്കാറിന് ബാധ്യതയുണ്ടെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.