കൊച്ചി: കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരം നിയമലംഘനങ്ങൾക്ക് ഉയർന്ന പ ിഴ നിലവിൽ വന്നതോടെ സംസ്ഥാനത്ത് വാഹനാപകടങ്ങൾ കുറഞ്ഞു. ഉയർന്ന പിഴ വന്ന സെപ്റ് റംബർ ഒന്നിനുശേഷം റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി മോ ട്ടോർ വാഹന വകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം അതേ കാലയളവിൽ വാഹനാപകട മരണങ്ങൾ 12.28 ശതമാനമാണ് കുറഞ്ഞത്.
സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ 2018 സെപ്റ്റംബറിൽ 321 പേരും ഒക്ടോബറിൽ 291 പേരും മരിച്ചു. എന്നാൽ, ഈ വർഷം ഇത് യഥാക്രമം 314ഉം 266ഉം ആണ്. മുൻവർഷത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ 2.18 ശതമാനവും ഒക്ടോബറിൽ 8.59 ശതമാനവും കുറവ്. ഈ വർഷം ജനുവരിയിൽ മുൻവർഷത്തെ അപേക്ഷിച്ച് വാഹനാപകട മരണങ്ങൾ 16.50 ശതമാനവും മാർച്ചിൽ മുൻ കാലയളവിെനക്കാൾ 13.30 ശതമാനവും കൂടുതലായിരുന്നു.
പിഴ ഉയർത്തിയതും പരിശോധന ഊർജിതമാക്കിയതുമാണ് അപകടങ്ങളും മരണങ്ങളും കുറയാൻ കാരണമെന്ന് വകുപ്പ് അധികൃതർ പറയുന്നു. പരിശീലനം സിദ്ധിച്ച 85 എൻഫോഴ്സ്മെൻറ് സ്ക്വാഡുകളെ കൂടി നിയമലംഘനം കണ്ടെത്താൻ നിയോഗിച്ചിരുന്നു.വ്യാപക പ്രതിഷേധത്തെത്തുടർന്ന് സംസ്ഥാന സർക്കാറിെൻറ വിജ്ഞാപനത്തിൽപെടാത്ത നിയമലംഘനങ്ങൾക്കുമാത്രം ഉയർന്ന പിഴ ബാധകമാക്കുകയും മറ്റുള്ളവക്ക് ഇളവ് നൽകുകയുമാണ് ചെയ്തത്.
മദ്യപിച്ചും ലൈസൻസില്ലാതെയും വാഹനമോടിക്കുന്നതിന് കേന്ദ്രം നിശ്ചയിച്ച പിഴയാണ് ഈടാക്കുന്നത്. സംസ്ഥാനത്തുണ്ടാകുന്ന ഭൂരിഭാഗം വാഹനാപകടങ്ങളുടെയും മുഖ്യ കാരണം ഇവ രണ്ടുമാണ്. മദ്യപിച്ച് വാഹനമോടിച്ച അപകടങ്ങളിൽ 10 വർഷത്തിനിടെ മരിച്ചത് 77 പേരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.