പാണ്ടിക്കാട്: പിതൃസഹോദരൻ പുഴയിൽ എറിഞ്ഞതിനെത്തുടർന്ന് ഒമ്പത് വയസ്സുകാരൻ മുഹമ്മദ് ഷെഹീൻ കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രെൻറ നേതൃത്വത്തിൽ തയാറാക്കിയ 500 പേജടങ്ങുന്ന കുറ്റപത്രമാണ് മേലാറ്റൂർ എസ്.ഐ പി.കെ. അജിത് പെരിന്തൽമണ്ണ കോടതിയിൽ സമർപ്പിച്ചത്.
ആഗസ്റ്റ് 13നാണ് എടയാറ്റൂർ സ്വദേശികളായ മങ്കരതൊടി അബ്ദുൽസലീം-ഹസീന ദമ്പതികളുടെ മകനായ ഷെഹീനെ, പിതൃസഹോദരൻ മുഹമ്മദ് കടലുണ്ടിപുഴയിൽ എറിഞ്ഞത്. കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യമായിരുന്നു കാരണം. 40ഓളം ശാസ്ത്രീയ പരിശോധനരേഖകളും 15 സി.സി.ടി.വി ദൃശ്യങ്ങളുടെ രേഖകളും 25 റവന്യൂ രേഖകളുമാണ് കുറ്റപത്രത്തിൽ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.