കഴമ്പില്ലാത്ത പെരുംകള്ളത്തിന്‍റെ പേരാണ് മോദിയുടെ ഗാരന്‍റി -ബിനോയ് വിശ്വം

പാലക്കാട്: നരേന്ദ്ര മോദിയുടെ ഗാരന്റിയും പഴകിയ ചാക്കും ഒരു പോലെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. കഴമ്പില്ലാത്ത പെരുംകള്ളത്തിന്റെ പേരാണ് മോദിയുടെ ഗാരന്റി. മുൻ ഗാരന്റികൾ പോലെ ജനം വീണ്ടും വഞ്ചിതരാകുമെന്ന് പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദ ലീഡേഴ്സ്’ പരിപാടിയിൽ ബിനോയ് വിശ്വം വ്യക്തമാക്കി.

‘ഇൻഡ്യ സഖ്യ’ത്തെ ഭയക്കുന്നതിനാലാണ് കേരളത്തിലേക്ക് മോദി വീണ്ടും വീണ്ടും വരുന്നത്. അദ്ദേഹം മണിപ്പൂരിൽ പോകാത്തത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം. ഹിറ്റ്ലറിന്റെയും മുസോളിനിയുടെയും മറ്റൊരു പതിപ്പായി നരേന്ദ്ര മോദി മാറിയെന്നും ബിനോയ് വിശ്വം പറഞ്ഞു.

ബി.ജെ.പിയും കോൺഗ്രസും കേരളത്തിൽ സഖ്യമാണ്. കോൺഗ്രസിന്റെ ഒരു കൈ ബി.ജെ.പിയുടെ തോളിലും മറുകൈ മുസ്‍ലിം ആർ.എസ്.എസായ എസ്.ഡി.പി.ഐയുടെ തോളിലുമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Modi's guarantee - Binoy Vishwam is the name of thief without root

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.