തിരുവനന്തപുരം: ഡോ. ശശി തരൂർ എം.പിയുടെ മോദി അനുകൂല പ്രസ്താവനക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാൻ കെ.പി.സി.സി നീ ക്കം. സംഭവത്തിൽ തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടി. ഇത്തരത്തിൽ നിലപാടെടുക്കാൻ കാരണമെന്തെന്നും അത് പാർട്ടി ഫ ോറത്തിൽ പറയുന്നതിന് പകരം പരസ്യമാക്കിയത് എന്തുകൊണ്ടെന്നും വിശദീകരിക്കണമെന്നാണ് പ്രസിഡൻറ് മുല്ലപ്പള് ളി രാമചന്ദ്രൻ നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യം തകർച്ചയിലൂടെ കടന്നുപോകുേമ്പാൾ അതിന് കാരണക്കാരനായ പ്രധാനമന്ത്രിയെ തരൂർ ന്യായീകരിച്ചത് നിർഭാഗ്യകരമാണ്. കഴിഞ്ഞ ലോക്സഭയിൽ പ്രതിപക്ഷത്തിരുന്ന് മോദിയെ ശക്തമായി വിമർശിച്ച ചരിത്രമുള്ള തരൂരിെൻറ ഇേപ്പാഴത്തെ നിലപാടുമാറ്റത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് പ്രതിഷേധവുമുണ്ട്. പാർട്ടിക്ക് ഗുണം ചെയ്യുന്ന നിലപാടല്ല തരൂർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇത് പാർട്ടിയുടെ അന്തസ്സിനും അച്ചടക്കത്തിനും നിരക്കാത്തതുമാണ്. അതിനാൽ അടിയന്തരമായി വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
തരൂരിെൻറ മോദി അനുകൂല നിലപാടിനോട് കണ്ണടക്കാൻ കഴിയില്ലെന്ന സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ കാഴ്ചപ്പാടിെൻറ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പോടെയാണ് ഏറെക്കാലത്തിനുശേഷം സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾ മോദി വിരോധം മുൻനിർത്തി കോൺഗ്രസുമായി അടുത്തത്. അവരുടെ പിന്തുണ തെരഞ്ഞെടുപ്പിൽ മുന്നണിക്ക് നേട്ടമായി.
വൻ ഭൂരിപക്ഷത്തോടെയുള്ള തരൂരിെൻറ വിജയത്തിനും പ്രധാനകാരണം മോദിവിരുദ്ധ വികാരമാണ്. അങ്ങനെ വിജയിച്ച തരൂർ, മാസങ്ങൾക്കുശേഷം മോദിയെ പിന്തുണച്ചതിനെ നിസ്സാരമായി കാണാൻ സാധിക്കില്ല. ഇക്കാര്യത്തിൽ മൗനം പാലിച്ചാൽ ഭാവിയിൽ അത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് നേതൃത്വം ഭയപ്പെടുന്നു. അതിനാലാണ് കടുത്ത ഭാഷയിൽ പ്രതികരിക്കാൻ കെ.പി.സി.സി അധ്യക്ഷൻ ഉൾപ്പെടെ നേതാക്കൾ തയാറായത്.
അതേസമയം, ഒരു വ്യക്തിയുടെ ശൈലി നല്ലതാണെന്ന് പറയുന്നതിനെ തെറ്റിദ്ധരിക്കേണ്ടതില്ലെന്നാണ് തരൂര്‍ അനുകൂലികളുടെ നിലപാട്. ക്രിയാത്മക വിമർശനം വേണമെന്ന് മാത്രമാണ് തരൂർ പറഞ്ഞതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.