കൊച്ചി: സിവിൽ തർക്കത്തിെൻറ പരിധിയിൽ വരുന്ന വിഷയമായതിനാൽ മൊബൈൽ ഫോൺ ബിൽ കുടിശ് ശിക അടക്കാത്തതിനെതിരെ ക്രിമിനൽ കേസ് എടുക്കാനാവില്ലെന്ന് ഹൈകോടതി. ഫോൺ ബിൽ കുടിശ് ശിക അടച്ചില്ലെന്ന പരാതിയിൽ പൊലീസ് എറണാകുളം അഡീ. സി.ജെ.എം കോടതിയിൽ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയാണ് ഉത്തരവ്. വൈറ്റില സ്വദേശി പി.വി. അബ്ദുൽ ഹക്കീം നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഭാരതി എയർടെല്ലിെൻറ പോസ്റ്റ്പെയ്ഡ് കണക്ഷൻ എടുത്ത ഹരജിക്കാരന് 2006 ജൂലൈ മുതൽ നവംബർ വെര കാലയളവിൽ 97,678.50 രൂപ കുടിശ്ശികയുണ്ടായിരുന്നു. ഇതിൽ 10,580 രൂപ അടച്ചു. ബാക്കി തുക അടച്ചില്ലെന്നാണ് കേസ്. എയർടെല്ലിെൻറ പരാതിയെത്തുടർന്ന് പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420 വകുപ്പ് പ്രകാരം തട്ടിപ്പിന് കേസെടുത്താണ് കുറ്റപത്രം നൽകിയത്. എന്നാൽ, ഹരജിക്കാരനും ഫോൺ കമ്പനിയുമായുള്ള കരാർപ്രകാരം തുക അടച്ചില്ലെന്നത് ഇൗ വകുപ്പിെൻറ പരിധിയിൽ വരില്ലെന്ന് കോടതി വിലയിരുത്തി.
മനഃപൂർവം തട്ടിപ്പ് നടത്താൻ വേണ്ടി പണം നൽകാതിരുന്നതായി കണക്കാക്കാൻ കഴിയില്ലെന്നും കരാർതുക നൽകിയില്ലെന്നത് സിവിൽ തർക്കത്തിെൻറ പരിധിയിൽവരുന്ന വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.