കോഴിക്കോട്: വാരിയൻകുന്നൻ കുഞ്ഞഹമ്മദ് ഹാജിക്കെതിരെയുള്ള സംഘ്പരിവാർ വാദങ്ങളുടെ മുനയൊടിച്ച് പ്രമുഖ ചരിത്രകാരൻ എം.ജി.എസ് നാരായണൻ. സ്വകാര്യചാനൽ ചർച്ചയിലാണ് എം.ജി.എസ് നാരായണൻ തെൻറ അഭിപ്രായം പ്രകടിപ്പിച്ചത്.
വാരിയൻകുന്നൻ ഹിന്ദുവിരുദ്ധനായിരുന്നില്ല. ബ്രിട്ടീഷുകാർക്കെതിരെ ആവും വിധം പോരാടിയ വ്യക്തിയായിരുന്നു. കുറേ അനുയായികൾ അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ സമരം വിജയിപ്പിക്കാൻ അദ്ദേഹത്തിനായില്ല. എങ്കിലും എതിരില്ലാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായി അദ്ദേഹത്തിന് നിൽക്കാൻ കഴിഞ്ഞുവെന്നത് അത്ഭുതകരമാണ്. അതുകൊണ്ടാണ് അദ്ദേഹം ഇന്നും ചരിത്രത്തിൽ തിളങ്ങിനിൽക്കുന്നത്.
വാരിയൻകുന്നൻ ഹിന്ദുക്കളെ പീഡിപ്പിച്ചതായി ചരിത്രത്തിൽ കാണുന്നില്ല. എെൻറ അറിവിൽ അങ്ങനൊന്നില്ല. അന്നത്തെ ബ്രിട്ടീഷ് ഗവൺമെൻറ് ഉദ്യോഗാർഥികളിലും ജന്മികളിലും അധികവും ഹിന്ദുക്കളായിരുന്നു. ആ പശ്ചാത്തലത്തിൽ അവർ ആക്രമിക്കപ്പെട്ടിട്ടുണ്ടാകാം. പക്ഷേ അത് ബോധപൂർവമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.