കൊല്ലം: ശബരിമല വിഷയത്തിൽ വലിയൊരു വിഭാഗം വിശ്വാസികൾ തെറ്റിദ്ധരിക്കെപ്പെട്ടന്ന് മന്ത്രി മേഴ്സിക്കുട്ട ിയമ്മ. സർക്കാർ വിശ്വാസികൾെക്കതിരല്ല. വിശ്വാസത്തെയും വിശ്വാസികളെയും ശബരിമലയെയും സംരക്ഷിക്കാനാണ് സർക്കാർ ശ ്രമിച്ചത്. പക്ഷേ, അത് ബോധ്യെപ്പടുത്താനായില്ല. അതിനാൽ വിശ്വാസികൾ തെറ്റിദ്ധരിക്കപ്പെട്ടു. അത് പരിശോധിക്കും.
ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. പഴയ കമ്യൂണിസ്റ്റ് നിലവാരമല്ല ഇന്നത്തെ കമ്യൂണിസ്റ്റുകൾക്കുള്ളത്. കാലാനുസൃത മാറ്റം ഇന്നത്തെ കമ്യൂണിസ്റ്റുകാരിലും സംഭവിച്ചിട്ടുണ്ട്. അതിനാൽ അവരുടെ ബോധനിലവാരം ഉയർത്തിക്കൊണ്ട് വരേണ്ടതുണ്ടെന്ന് കമ്യൂണിസ്റ്റ് കോട്ടകളിലെ വോട്ട് േചാർച്ചയുമായി ബന്ധപ്പെട്ട് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പുേരാഗമന നിലപാടുകളെ ധാർഷ്ഠ്യമായി വ്യാഖ്യാനിക്കുകയാണ്. അദ്ദേഹത്തിെൻറ വാക്കുകൾ െതറ്റിദ്ധരിക്കപ്പെടുന്നു. ഒാരോരുത്തർക്കും ഒാരോ ൈശലിയുണ്ട്. ആ ൈശലി മാറ്റണോയെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. അദ്ദേഹത്തിെൻറ വാക്കുകളിലെ ആത്മാർഥത വിലമതിക്കപ്പെടുന്നില്ല. കേന്ദ്രത്തിൽ രാഹുൽ ഗാന്ധി അധികാരത്തിൽ വരുമെന്ന് കരുതിയതിനാലാണ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽെക്കെ കിട്ടിയത്. നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി ഉജ്ജ്വലവിജയം നേടുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.