മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിെൻറ ഫലം തിങ്കളാഴ്ച പുറത്തുവരുമ്പോൾ മലപ്പുറത്തിെൻറ ഓർമയിൽ ഇ. അഹമ്മദും. ജില്ലയുടെ പ്രതിനിധിയായി കാൽ നൂറ്റാണ്ടിലധികം ലോക്സഭയിലുണ്ടായിരുന്ന അഹമ്മദിെൻറ പിൻഗാമി ആരാവുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. കൃത്യം മൂന്ന് വർഷം മുമ്പാണ് ഏഴാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ജനുവരി 31ന് പാർലമെൻറിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ എം.പി നടത്തിയ പ്രവർത്തനങ്ങളും അദ്ദേഹത്തിെൻറ മരണവും ചർച്ചയായ തെരഞ്ഞെടുപ്പായിരുന്നു ഇത്.
2014ൽ അഹമ്മദിന് മലപ്പുറം നൽകിയ 1,94,739 വോട്ട് ഭൂരിപക്ഷം സംസ്ഥാന ചരിത്രത്തിലെ റെക്കോഡാണ്. ഏറ്റവും കൂടുതൽ കാലം കേന്ദ്രമന്ത്രി പദവിയിലിരുന്ന മലയാളി എന്ന നേട്ടവും അദ്ദേഹത്തിെൻറ പേരിലുണ്ട്. 1991 മുതൽ 1999 വരെ മഞ്ചേരിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അഹമ്മദ് 2004ൽ പൊന്നാനിയിലേക്ക് മാറി.
2009ലും 2014ലും മഞ്ചേരി പേര് മാറിയുണ്ടായ മലപ്പുറത്ത് നിന്നും വിജയം ആവർത്തിച്ചു. അനാരോഗ്യം വകവെക്കാതെ കഴിഞ്ഞ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ സജീവമായിരുന്നു അഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.