തിരുവനന്തപുരം: സംസ്ഥാന വികസനത്തിന് മസാല ബോണ്ട് അനിവാര്യമാണെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. കേരളം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകാതിരിക്കുന്നതിന് സംസ്ഥാനത്തിെൻറ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് വമ്പന്‍ ഉത്തേജക പാക്കേജ് നടപ്പാക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
മസാല ബോണ്ട് വഴി ഇതുവരെ 2150 കോടി സമാഹരിച്ചു. തിരിച്ചടവ് കാലാവധിയായ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ പലിശയും മുതലും ഉള്‍പ്പെടെ 3195.23 കോടി തിരിച്ചടക്കണം. തിരിച്ചടവ് വൈകിയാല്‍ അധിക പലിശ നല്‍കേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.