ദേശാഭിമാനിക്കെതിരെ മറിയക്കുട്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തു

തൊടുപുഴ: പെൻഷൻ ലഭിക്കാത്തതിനെത്തുടർന്ന് തെരുവിൽ ഭിക്ഷയെടുക്കൽ സമരം നടത്തിയ തനിക്കെതിരെ ദേശാഭിമാനി പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വ്യാജപ്രചാരണം നടത്തിയതിന് അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ദേശാഭിമാനി ചീഫ് എഡിറ്റർ, ന്യൂസ് എഡിറ്റർ എന്നിവരുൾപ്പെടെ 10 പേരെ എതിർകക്ഷിയാക്കിയാണ് അടിമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകിയത്.

പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് നവംബർ എട്ടിനാണ് 87കാരിയായ മറിയക്കുട്ടി അടിമാലി ടൗണില്‍ ഭിക്ഷയെടുത്ത് സമരം ചെയ്തത്. സി.പി.എം മുഖപത്രത്തിൽ മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമി ഉണ്ടെന്ന തരത്തിൽ വാർത്ത വന്നിരുന്നു. പിന്നാലെ 1.5 ഏക്കർ സ്ഥലം മറിയക്കുട്ടിക്കുണ്ടെന്നും രണ്ട് വാർക്കവീടുകൾ വാടകക്ക് നൽകിയിട്ടുണ്ടെന്നും മകള്‍ വിദേശത്താണെന്നുമടക്കമുള്ള വാർത്തകൾ സൈബർ ഇടങ്ങളിലും പ്രചരിച്ചു. ഒടുവിൽ മറിയക്കുട്ടി തന്നെ ഇറങ്ങി തനിക്ക് സ്വന്തമായി ഭൂമിയില്ലെന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം വാങ്ങി ആരോപണങ്ങളുടെ മുനയൊടിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ദേശാഭിമാനി വാർത്തയിൽ തിരുത്ത് നൽകി. മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയ മകള്‍ പ്രിന്‍സിയുടെ പേരിലുള്ളതാണെന്നും ഈ മകള്‍ വിദേശത്താണെന്ന രീതിയില്‍ വന്ന വാര്‍ത്ത പിശകാണെന്നും ദേശാഭിമാനി തിരുത്തി. എന്നാൽ, തിരുത്തിയതിൽ കാര്യമില്ലെന്നും മാനനഷ്ടക്കേസ് നൽകുമെന്നും മറിയക്കുട്ടി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം മറിയക്കുട്ടിക്ക് പെൻഷൻ ലഭിച്ചിരുന്നു. ഒരു മാസത്തെ പെൻഷൻ തുക മാത്രമാണ് ലഭിച്ചത്. മുഴുവൻ പെൻഷൻ തുകയും ലഭിക്കണമെന്ന് മറിയക്കുട്ടി പറഞ്ഞു. സാധാരണക്കാരായ നിരവധിയാളുകളുണ്ട്. ഇവർക്കെല്ലാവർക്കും വേണ്ടിയാണ് താൻ പ്രതിഷേധിച്ചത്. എല്ലാവർക്കും പെൻഷൻ ലഭിക്കണം -മറിയക്കുട്ടി പറഞ്ഞു. 

Tags:    
News Summary - Maryakutty filed a defamation case against Deshabhimani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.