വൈത്തിരി: പത്രങ്ങളിലൂടെ വിവാഹ പരസ്യം നൽകി സ്ത്രീകളെ പീഡിപ്പിച്ച് ആഭരണങ്ങൾ തട്ടിയെടുത്തു മുങ്ങുന്നയാളെ വൈത്തിരി പൊലീസ് പിടികൂടി. ചാവക്കാട് സ്വദേശിയും ഇപ്പോൾ അരീക്കോട് താമസക്കാരനുമായ ചാലിൽ വീട്ടിൽ അനീസിനെ (45) ആണ് വൈത്തിരി സ്റ്റേഷൻ ഓഫിസർ കെ.ജി. പ്രവീണും സംഘവും അറസ്റ്റ് ചെയ്തത്.
മീനങ്ങാടി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകളെ ഇത്തരത്തിൽ വഞ്ചിച്ചിട്ടുണ്ടെന്ന് വൈത്തിരി പൊലീസ് പറഞ്ഞു. പ്രതിക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.