തിരുവനന്തപുരം: കരിയർ റിലേറ്റഡ് കോഴ്സുകൾക്ക് മോഡറേഷൻ മാർക്ക് നൽകുന്നതിലെ അപാകതകളുമായി ബന്ധപ്പെട്ട കേരള സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാർ രേണുകയുടെ സസ്പെൻഷൻ റദ്ദാക്കി സർവിസിൽ പ്രവേശിപ്പിക്കാൻ വൈസ് ചാൻസലറുടെ ഉത്തരവ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിെൻറയും തെളിവെടുപ്പിെൻറയും അടിസ്ഥാനത്തിലാണിത്. ഡെപ്യൂട്ടി രജിസ്ട്രാറുൾപ്പെടെയുള്ള പരീക്ഷ വിഭാഗം ജീവനക്കാരിൽനിന്ന് ബോധപൂർവമായ ക്രമക്കേടുകൾ ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെട്ടാണ് സസ്പെൻഷൻ പിൻവലിച്ചതെന്നും സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചു.
സർവകലാശാലയുടെ പരീക്ഷ സോഫ്റ്റ്വെയർ നവീകരിക്കുന്നതിനായി സിഡാക്കിെൻറ സേവനം ഉപയോഗിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. മോഡറേഷനിലുണ്ടായ മാർക്ക് വ്യതിയാനം പരിശോധിച്ച് പുതിയ മാർക്ക് ലിസ്റ്റുകൾ ബന്ധപ്പെട്ട വിദ്യാർഥികൾക്ക് നൽകുന്നതിനുള്ള പ്രവർത്തനവും തുടരുന്നു.
സ്വർണക്കടത്ത് പ്രതിയുടെ വീട്ടിൽനിന്ന് റവന്യൂ ഇൻറലിജൻസ് കണ്ടെത്തിയതായി പ്രചരിപ്പിച്ച മാർക്ക് ലിസ്റ്റുകൾ സർവകലാശാലയുടെതല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. കുറവൻകോണം യു.ഐ.ടിയുടെ പേരിൽ പത്ത് വർഷം മുമ്പ് തയാറാക്കിയ വ്യാജ മാർക്ക് ലിസ്റ്റുകളാണ് സ്വർണക്കടത്ത് പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർ പരാതി കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.