കൊച്ചി: ഫ്ലാറ്റ് പൊളിക്കലിെൻറ ഭാഗമായി മരട് നഗരസഭയിൽനിന്ന് പറവൂർ നഗരസഭയിലേക ്ക് താൽക്കാലിക ചുമതല നൽകി മാറ്റിയ സെക്രട്ടറി മുഹമ്മദ് ആരിഫ്ഖാന് പുനർനിയമനം. മര ട് നഗരസഭ സെക്രട്ടറിയായി ഞായറാഴ്ച ചുമതലയേറ്റ അദ്ദേഹം ഫ്ലാറ്റ് പൊളിക്കലിെൻറ ഭാഗ മായുള്ള നഗരസഭ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകി.
സബ് കലക്ടർ സ്നേഹിൽകുമാർ സിങ്ങിന് സെക്രട്ടറിയുടെ അധികച്ചുമതല നൽകുകയും മുഹമ്മദ് ആരിഫ്ഖാനെ മറ്റൊരിടത്ത് നിയമിക്കുകയും ചെയ്തതോടെ മരട് നഗരസഭയിൽ ഭരണപ്രതിസന്ധി രൂപപ്പെട്ടിരുന്നു. നഗരസഭക്ക് മുഴുസമയ സെക്രട്ടറിയില്ലാത്തത് ഭരണ-പ്രതിപക്ഷ അംഗങ്ങൾക്കിടയിൽ തർക്കത്തിനും വാക്കേറ്റത്തിനും കാരണമായി. രണ്ടുതവണ നടന്ന പ്രധാന കൗൺസിലുകളിൽ സെക്രട്ടറിയില്ലാത്ത സാഹചര്യമുണ്ടായി.
തനിക്ക് ഫ്ലാറ്റ് പൊളിക്കൽ ദൗത്യം മാത്രമേയുള്ളൂവെന്നും നഗരസഭയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനാവില്ലെന്നുമായിരുന്നു സബ് കലക്ടറുടെ നിലപാട്. തുടർന്ന് ഇക്കാര്യത്തിൽ ഉടൻ പരിഹാരം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും വകുപ്പുമന്ത്രിക്കും നഗരസഭ അധികൃതർ കത്ത് നൽകി. ഇതിനുപിന്നാലെയാണ് സെക്രട്ടറിയെ പൂർവസ്ഥാനത്ത് നിയമിച്ചത്. ഞായറാഴ്ചയും ഫ്ലാറ്റ് ഒഴിപ്പിക്കലിെൻറ ഭാഗമായി നഗരസഭ പ്രവർത്തിച്ചിരുന്നു. രാവിലെ ജോലിയിൽ പ്രവേശിച്ച സെക്രട്ടറി, സബ് കലക്ടർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്നാണ് നടപടികൾക്ക് േമൽനോട്ടം വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.