കൊച്ചി: ലോകമെങ്ങും മലയാളികൾ ഇന്ന് ഓണമാഘോഷിക്കുമ്പോൾ സുപ്രീംകോടതി ഉത്തരവിനെത്ത ുടർന്ന് പൊളിച്ചു മാറ്റാൻ തീരുമാനിച്ച മരടിലെ ഫ്ലാറ്റുകളിലെ താമസക്കാർ പട്ടിണിസമരത്തിൽ. നാല് ഫ്ലാറ്റുകളിലെ ആയിരത്തിലേറെ പേരാണ് മരട് നഗരസഭ കാര്യാലയത്തിന് മുന്നിൽ നിരാ ഹാര സമരം നടത്തുന്നത്. സമരം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.
ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു. രാവിലെ പത്തുമുതൽ ആരംഭിച്ച സമരം വൈകീട്ട് ഓഫിസ് അടക്കുന്നതുവരെ സമരം തുടരുമെന്ന് സമിതി ചെയർമാൻ അഡ്വ. ഷംസുദ്ദീൻ പറഞ്ഞു. സ്ത്രീകളും കുട്ടികളും പ്രായമായവരുമെല്ലാം സമരത്തിനെത്തിയെന്നും ഇത് ജീവിത പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങൾക്ക് അനുകൂലമായ തീരുമാനമോ ഉറപ്പോ ലഭിക്കുംവരെ പ്രതിഷേധവും സമരവും തുടരാൻ തന്നെയാണ് ഫ്ലാറ്റുടമകളുടെ തീരുമാനം. ഇക്കാരണത്താലാണ് ഫ്ലാറ്റ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഓണസദ്യയും പൂക്കളവും ആഘോഷവുമെല്ലാം ഒഴിവാക്കി കുണ്ടന്നൂർ കെ.ആർ.എൽ റോഡിലുള്ള നഗരസഭക്കു മുന്നിൽ ഉപവാസമിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.