കൊച്ചി: ഗോൾഡൻ കായലോരം ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെയ ും പൊളിക്കൽ ചുമതലയുള്ള എഡിഫൈസ് കമ്പനിയുടെയും പ്രധാന ആശങ്കകളിൽ ഒന്ന് സമീപത്ത െ അംഗൻവാടി കെട്ടിടമായിരുന്നു. ഫ്ലാറ്റ് സമുച്ചയത്തിെൻറ മതിലിനോട് േചർന്നുനിൽ ക്കുന്ന അംഗൻവാടി കെട്ടിടത്തിന് സാരമായ കേടുപാടുണ്ടാകാനുള്ള സാധ്യത പലരും നേരേത്തതന്നെ ചൂണ്ടിക്കാട്ടി. എന്നാൽ, ഒരാശങ്കയും വേണ്ടെന്നായിരുന്നു എഡിഫൈസ് അധികൃതരുടെ നിലപാട്. അംഗൻവാടിയുടെ സുരക്ഷിതത്വം ഉറപ്പാക്കി ഫ്ലാറ്റ് തകർക്കാനായതിൽ കമ്പനിയും പ്രദേശവാസികളും ഒന്നുപോലെ ആശ്വാസംകൊള്ളുന്നു.
20 വർഷത്തോളം പഴക്കമുള്ളതാണ് അംഗൻവാടി കെട്ടിടം. പ്രദേശത്തെ സാധാരണക്കാരുടെ കുട്ടികളാണ് പഠിക്കുന്നത്. കെട്ടിടത്തിെൻറ ഒരു ജനൽച്ചില്ല് പൊട്ടിയതും ചുറ്റുമതിലിന് കേടുപാടുണ്ടായതും ഒഴിച്ചാൽ പ്രാഥമിക പരിശോധനയിൽ പ്രധാന കെട്ടിടം പൂർണമായും സുരക്ഷിതമാണെന്ന് മരട് നഗരസഭ വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പൻ പറഞ്ഞു.
സമീപത്തെ കനാലിനോട് ചേർന്നുള്ള റോഡിന് നേരിയ വിള്ളലുണ്ട്. നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടി മൂന്നുമാസത്തിനുശേഷം സ്വന്തം കെട്ടിടത്തിലേക്ക് മടങ്ങിയെത്തും. കായലോരത്തിന് സമീപത്തെ ഫ്ലാറ്റ് സമുച്ചയത്തിെൻറ നീന്തൽക്കുളം അവശിഷ്ടങ്ങൾ വീണ് പൂർണമായി തകർന്നിട്ടുണ്ട്. ഇവിടുത്തെ ജോലിക്കാരുടെ ഡ്രസിങ് റൂമിനും ചെറിയ കേടുപാട് സംഭവിച്ചു.
ഞായറാഴ്ച രാവിലെ പൊളിച്ച ജയിൻ കോറൽ കോവ് ഫ്ലാറ്റിന് സമീപത്തെ വീടുകളും മറ്റുകെട്ടിടങ്ങളുമെല്ലാം പൂർണമായും സുരക്ഷിതമാണെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.