കൊച്ചി: ഒരുതെറ്റും ചെയ്യാത്ത തങ്ങളെ താമസസ്ഥലത്തുനിന്ന് ഇറക്കിവിടരുതെന്ന് കാ ണിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മരടിലെ ഫ്ലാറ്റുമടകളുടെ സങ്കടഹരജി. ഗ വർണർ, സ്പീക്കർ, 140 എം.എൽ.എമാർ, കേരളത്തിൽനിന്നുള്ള എം.പിമാർ എന്നിവർക്കും ഇ-മെയിൽ വ ഴി ഹരജി നൽകിയിട്ടുണ്ട്. ഉടൻ നേരിട്ടും കൈമാറും.
അതിനിടെ, ഫ്ലാറ്റ് ഉടമകൾക്ക് പിന്തുണയുമായി സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരടക്കമുള്ളവർ ഫ്ലാറ്റ് ഉടമകളെ പിന്തുണച്ച് രംഗത്തെത്തി. കേരളത്തിൽനിന്നുള്ള എം.പിമാർ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേകറെ കണ്ട് വിഷയത്തിെൻറ ഗൗരവം ബോധ്യപ്പെടുത്താനും നീക്കമുണ്ട്. വ്യാഴാഴ്ച ഹൈകോടതി മുൻ ജഡ്ജി െകമാൽ പാഷ, മുൻ എം.പി കെ.വി. തോമസ് എന്നിവർ ഫ്ലാറ്റിലെ താമസക്കാരെ സന്ദർശിച്ചു.
താമസക്കാരെ ഒഴിപ്പിച്ച് ഫ്ലാറ്റുകൾ പൊളിക്കാൻ നടപടിയുമായി മരട് നഗരസഭയും ജില്ല ഭരണകൂടവും മുന്നോട്ടുപോകുേമ്പാൾ ഏതുവിധേനയും ചെറുക്കുമെന്ന നിലപാടിലാണ് ഉടമകൾ. തെറ്റ് ചെയ്തിട്ടില്ലെന്നും തങ്ങളുടെ ഭാഗം കേൾക്കാതെയുള്ള കോടതിവിധി നടപ്പാക്കുന്നതിനെതിരെ നിയമനിർമാണം വേണമെന്നുമാണ് ഹരജിയിലെ ആവശ്യം. പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവെക്കുന്ന നടപടി ഒഴിവാക്കി നിലവിലെ നിർമാണങ്ങൾ ക്രമവത്കരിച്ചുനൽകാൻ ഇടപെടണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.
അതേസമയം, അഞ്ചുദിവസത്തിനകം ഒഴിയാൻ ആവശ്യപ്പെട്ട് മരട് നഗസഭ നൽകിയ നോട്ടീസിെൻറ നിയമസാധുത ചോദ്യംചെയ്ത് തിങ്കളാഴ്ച ഹൈകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്യുമെന്ന് ഫ്ലാറ്റ് സംരക്ഷണ സമിതി ചെയർമാൻ അഡ്വ. ഷംസുദ്ദീൻ അറിയിച്ചു. നോട്ടീസ് നിലനിൽക്കുന്നതല്ലെന്ന് കാണിച്ച് നഗരസഭക്കും മറുപടി നൽകും. ശനിയാഴ്ച രാവിലെ മുതൽ 23 വരെ മരട് നഗരസഭ കാര്യാലയത്തിന് മുന്നിൽ ബഹുജനങ്ങളുടെയും രാഷ്ട്രീയകക്ഷികളുടെയും പിന്തുണയോടെ ഫ്ലാറ്റിലെ താമസക്കാർ ധർണ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.