പടിഞ്ഞാറത്തറ: ഇടവേളക്കുശേഷം പടിഞ്ഞാറത്തറയിൽ വീണ്ടും മാവോവാദികളെത്തി. കാപ്പിക് കളത്തെ മീൻമുട്ടിയിലുള്ള വീടുകളിൽ ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയതായി പ്രദേശവാസികൾ പറഞ്ഞു. സംഘത്തില്‍ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും ഉണ്ടായിരുന്നു.
ശനിയാഴ്ച വൈകീട്ട് 6.30 മുതല്‍ 8.15 വരെ രണ്ടു മണിക്കൂറോളം വനാതിര്‍ത്തിയില്‍ താമസിക്കുന്ന റാത്തപ്പിള്ളില്‍ ജോണി, ബേബി എന്നിവരുടെ വീടുകളില്‍ സംഘം തങ്ങി. രാജ്യത്തിനെതിരെ കലാപം ചെയ്യാന്‍ ആഹ്വാനം നടത്തിയ ശേഷം സംഘം അരിയും പഞ്ചസാരയും പലവ്യഞ്ജനങ്ങളും മറ്റും വീട്ടുകാരില്‍നിന്ന് ശേഖരിച്ച് വനത്തിലേക്ക് തിരിച്ചുപോയി. കല്പറ്റ ഡിവൈ.എസ്.പി പി.പി. ജേക്കബിെൻറയും പടിഞ്ഞാറത്തറ എസ്.ഐ പ്രകാശെൻറയും നേതൃത്വത്തില്‍ പൊലീസും തണ്ടര്‍ബോള്‍ട്ടും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. യു.എ.പി.എ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് എടുത്തിട്ടുണ്ട്. മാസങ്ങളുടെ ഇടവേളക്കുശേഷമാണ് വയനാടന്‍ ഗ്രാമങ്ങളില്‍ വീണ്ടും മാവോവാദി സംഘം പ്രത്യക്ഷപ്പെടുന്നത്. മുമ്പും സമീപ പ്രദേശങ്ങളിൽ സംഘം എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.