അഗളി: മൂന്നുപേർ കൊല്ലപ്പെട്ടതോടെ 2015 മുതൽ അട്ടപ്പാടിയിൽ സജീവ ചർച്ചയായ മാവോവാ ദി ഭീഷണിയും പൊലീസ് നടപടിയും പുതിയ തലത്തിലേക്ക്. 2015 ജനുവരിയിൽ അട്ടപ്പാടിയിൽ വ നംവകുപ്പിെൻറ ക്യാമ്പ് ഷെഡിന് മാവോവാദികൾ തീയിട്ടെന്ന വാർത്തയാണ് ആദ്യമായി അട്ട പ്പാടിയിൽ മാവോവാദി സാന്നിധ്യം സ്ഥിരീകരിക്കുന്ന രീതിയിൽ പുറത്തുവന്നത്.
2016ൽ സൈല ൻറ് വാലി ദേശീയപാർക്കിലെ ഓഫിസ് സമുച്ചയം ആക്രമിക്കപ്പെട്ടു. ആദിവാസി ഊരുകളിലെത്തി ലഘുലേഖ വിതരണവും ക്ലാസുകളും പതിവായതിനെ തുടർന്നാണ് പൊലീസ് നിരീക്ഷണം ശക്തമാക്കി യത്. തുടർന്ന്, പ്രത്യേക സേനാവിഭാഗമായ തണ്ടര്‍ബോള്‍ട്ടിനെ പ്രദേശത്ത് വിന്യസിച്ചു.
വ്യാപകതിരച്ചിൽ നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഇതിനിടെ, മുക ്കാലിയിൽ ഫോേട്ടാഗ്രാഫർ ബെന്നി ദുരൂഹസാഹചര്യത്തിൽ വെടിയേറ്റ് മരിച്ച സംഭവത്തിന ് പിന്നിൽ മാവോവാദികളാണെന്ന് പൊലീസ് ആരോപിച്ചിരുന്നു. എന്നാൽ, പ്രദേശത്തുനിന്ന് വെടിയുണ്ടയടക്കമുള്ളവ കാണാതായതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മരണം തണ്ടർബോൾട്ട് സംഘത്തിനുണ്ടായ കൈപ്പിഴയാകാമെന്നും ചൂണ്ടിക്കാട്ടി ബെന്നിയുടെ ബന്ധുക്കൾ രംഗത്തെത്തി.
ഇതിനിടെ, അഗളിയിലും അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിലും മാവോവാദി അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തണ്ടർബോൾട്ട് സംഘം സ്വൈരജീവിതം തടസ്സപ്പെടുത്തുന്നതായും ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതായും മുക്കാലി കരുവാര ഉൗരിലെ ആദിവാസികൾ പരാതിപ്പെടുന്നതായി കാണിച്ച് അട്ടപ്പാടി േബ്ലാക്ക് കോൺഗ്രസ് പ്രസിഡൻറ് ഷിബു സിറിയക് ഫേസ്ബുക് പോസ്റ്റിട്ടത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്.
നിലമ്പൂർ, വയനാട് ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ അട്ടപ്പാടിയിലെ വിവിധ ഉൗരുകളിൽ മാവോവാദികൾ സന്ദർശനം നടത്തുന്നതായി വിവരം ലഭിച്ചിട്ടും കാര്യമായ ഇടപെടൽ നടത്താൻ സാധിക്കാതിരുന്നത് പൊലീസിന് തലവേദനയായിരുന്നു. മല്ലീശ്വരൻമുടിയോട് ചേർന്ന വനമേഖലയിലാണ് തിങ്കളാഴ്ച ഏറ്റുമുട്ടൽ നടന്നത്.
സൈലൻറ് വാലി ദേശീയപാർക്കിെൻറ കരുതൽ മേഖലയിൽ (ബഫർ സോൺ) ഉൾെപ്പടുന്ന പ്രദേശമാണിത്. നിലമ്പൂർ മേഖലയിലേക്കും നീലഗിരി, സത്യമംഗലം എന്നിവിടങ്ങളിലേക്കും കർണാടക ഭാഗത്തേക്കും വ്യാപിച്ചുകിടക്കുന്ന വനമേഖലയാണ്. ഉൾവനങ്ങളിൽനിന്ന് വരുന്ന മാവോവാദികൾ പലപ്പോഴും ഭീഷണി മുഴക്കി ആദിവാസികളിൽനിന്ന് ഭക്ഷണവും മറ്റു വസ്തുക്കളും ശേഖരിച്ച് മടങ്ങാറുണ്ട്.
ഭവാനി ദളം എന്ന പേരിലാണ് ഇവിടെ മാവോവാദികളുടെ പ്രവർത്തനം.
അമ്പലപ്പാറയിലെ മാവോവാദി ഏറ്റുമുട്ടലിന് നാലുവർഷം
മണ്ണാർക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ മാവോവാദികളും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായിട്ട് നാലുവർഷം പൂർത്തിയാകുന്നു. പാലക്കാട് ജില്ലയിലെ ആദ്യ ഏറ്റുമുട്ടലായിരുന്നു ഇത്.
അമ്പലപ്പാറ വനമേഖലയിൽ അപരിചിതരായ പട്ടാളവസ്ത്രധാരികളെ കണ്ടെന്ന് നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് 2015 നവംബർ 29ന് തണ്ടർബോൾട്ട് നടത്തിയ തിരച്ചിലിനിടെയാണ് വൈകീട്ട് 6.30ഓടെ ഏറ്റുമുട്ടലുണ്ടായത്.
രണ്ട് സ്ത്രീകളുൾപ്പെടെ നാല് പേരടങ്ങുന്ന സംഘമാണ് അമ്പലപ്പാറയിൽ പൊലീസുമായി ഏറ്റുമുട്ടിയത്. ആളപായമുണ്ടായില്ല.
സംഘം തലേന്ന് വനത്തിലെ കോളനിയിലെത്തി ഭക്ഷണസാധനങ്ങൾ ശേഖരിച്ചിരുന്നു. മാവോവാദികൾ ഉപയോഗിച്ചിരുന്ന വയർലെസ് സെറ്റും വെടിയുണ്ടകളും സ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. അഗളി സി.ഐ കെ.ജെ. ദേവസ്യയുടെ നേതൃത്വത്തിലുള്ള തണ്ടർബോൾട്ട് സംഘമാണ് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.