കോലഞ്ചേരി: വടയമ്പാടിയിലെ ദലിത് കുടുംബങ്ങളുടെ സമരം മാവോവാദവത്കരിക്കാൻ ഉദ്യോഗസ്ഥശ്രമം. പതിറ്റാണ്ടുകളായി തങ്ങളുപയോഗിച്ചിരുന്ന റവന്യൂ പുറമ്പോക്കുഭൂമിയിൽ അവകാശം തേടി മാസങ്ങളായി ദലിത് കുടുംബങ്ങൾ നടത്തുന്ന സമരത്തെയാണ് മാവോവാദവത്കരിക്കാൻ നീക്കം നടത്തുന്നതായി ആക്ഷേപമുയരുന്നത്.
സമരമുഖത്ത് സജീവമായി നിൽക്കുന്ന കോളനിവാസികളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണ് ഈ നീക്കമത്രെ. ഇതിെൻറ ഭാഗമായാണ് ഞായറാഴ്ച രാവിലെ സമര സ്ഥലത്തെത്തിയ കണ്ണൂർ പയ്യന്നൂർ ചിറക്കുണ്ടിൽ അഭിലാഷ് (28), മൂവാറ്റുപുഴ വൈശാഖിൽ അനന്തു(22) എന്നിവരെ മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത്. സമര സ്ഥലത്തെത്തി ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുകയായിരുന്നു ഇരുവരും. അഭിലാഷിനെതിരെ നിറ്റ ജലാറ്റിൻ ആക്രമണക്കേസ് ആരോപിക്കുന്ന െപാലീസ്, അനന്തു മാവോവാദി വിദ്യാർഥി സംഘടനയുടെ ഭാരവാഹിയാണെന്നുമാണ് ആരോപിക്കുന്നത്. ഇവരുടെ സന്ദർശനത്തിൽ ദുരൂഹതയുണ്ടെന്നും ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ലെന്നുമാണ് െപാലീസ് ഭാഷ്യം. ഇരുവെരയും റിമാൻഡ് ചെയ്തു.
അഭിലാഷ് ഒാൺലൈൻ പോർട്ടലിെൻറ എഡിറ്ററാണെന്നും അനന്തു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ ഇേൻറൺഷിപ് ചെയ്യുന്ന വിദ്യാർഥിയാണെന്നുമാണ് ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.
െപാലീസിെൻറ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചെന്ന കുറ്റം ചുമത്തി സമരസമിതി പ്രവർത്തകനായ വടയമ്പാടി ഐവേൽ ശശിധരനെയും (41) റിമാൻഡ് ചെയ്തിട്ടുണ്ട്. വടയമ്പാടി ഭജനമഠത്തെ ദലിത് കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന റവന്യൂ പുറമ്പോക്കുഭൂമി ഉദ്യോഗസ്ഥ പിന്തുണയോടെ വ്യാജപട്ടയം വഴി എൻ.എസ്.എസ് കൈവശപ്പെടുത്തുകയായിരുെന്നന്നാണ് ഇവരുടെ ആരോപണം. മുഖ്യധാര രാഷ്ട്രീയപാർട്ടികൾ അവഗണിച്ചതോടെയാണ് ഇവർ വിവിധ സംഘടനകളെ ഏകോപിപ്പിച്ച് ദലിത് ഭൂ അവകാശ സമരമുന്നണി എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിച്ച് സമരം ആരംഭിച്ചത്.
മുഖ്യധാര ഇടതു പാർട്ടികളൊഴിച്ചുള്ള ഇടതുപാർട്ടികളും വെൽെഫയർ പാർട്ടി, പി.ഡി.പി, ആം ആദ്മി പാർട്ടി തുടങ്ങി വിവിധ കക്ഷികളും സി.കെ. ജാനു, എം. ഗീതാനന്ദൻ അടക്കമുള്ളവരും സമരത്തിന് പിന്തുണയുമായെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.