കാണാതായ റിജേഷ് കോടതിയിൽ നേരിട്ടെത്തി

വളയം: ഖത്തറിൽ നിന്നും നാട്ടിലെത്തിയ യുവാവിനെ കാണാതായ സംഭവത്തിൽ നാടകീയ മുഹൂർത്തം. കാണാതായ യുവാവ് തിങ്കളാഴ്ച ഉച്ചയോടെ നാദാപുരം കോടതിയിൽ നേരിട്ട് ഹാജരായി. വളയം സ്വദേശി ജാതിയേരി കോമ്പിമുക്കിലെ വാതുക്കൽ പറമ്പത്ത് റിജേഷ് (36) ആണ് കോടതിയിൽ നേരിട്ട് ഹാജരായത്.


നാട്ടിലെത്തിയശേഷം റിജേഷ് വീട്ടിൽ എത്തിയിരുന്നില്ല. തൂടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുന്നത്. സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന വാർത്ത പരന്നിരുന്നു. ഇതിൽ പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു.


റിജേഷ് സുഹൃത്തിന്റെ വീട്ടിലായിരുന്നു നാട്ടിലെത്തിയ ശേഷമെന്നാണ് പൊലീസിന് ലഭിച്ച വിവരം എന്നാൽ താൻ ബംഗളുരുവിലെ സഹോദരിയുടെ വീട്ടിൽ കഴിയുകയായിരുന്നെന്നാണ് റിജേഷിന്റെ മൊഴി. മൂന്നു വർഷം മുമ്പാണ് ഇയാൾ ഖത്തറിലേക്ക് പോകുന്നത്. ജൂൺ 16 നു നാട്ടിലെത്തുമെന്നും ഇയാളെ ബന്ധുക്കളെ അറിയിച്ചിരുന്നു.


വീട്ടിൽ നിന്നും മാറി നിന്നതാകാം എന്നാണ് വീട്ടുകാർ ആദ്യം വിചാരിച്ചിരുന്നത് എന്നാൽ റിജേഷിന്റെ കൈവശം കൊടുത്ത് വിട്ട സാധനങ്ങൾ കിട്ടിയില്ലെന്ന് പറഞ്ഞ് അപരിചിതർ വീട്ടിൽ വന്നതോടെയാണ് സംശയം ഉണ്ടായി പരാതിപ്പെട്ടത്. മൊഴിയെടുത്തതിന് ശേഷം വളയം ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കിയ റിജീഷിനെ കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. 

Tags:    
News Summary - manmissingcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.