സഹോദരനെ കൊന്ന യുവാവ് പരോളിലിറങ്ങി ബന്ധുവായ വയോധികയെ കുത്തിക്കൊന്നു

ചെറുപുഴ: സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയവെ പരോളിലിറങ്ങിയ യുവാവ് പിതൃസഹോദരെൻറ ഭാര്യയെ കുത്തിക്കൊന്നു. പിതൃസഹോദരനും മകനും സാരമായി കുത്തേറ്റു. ജോസ്ഗിരി കട്ടപ്പള്ളിയിലെ പൊട്ടക്കല്‍ പൗലോസിെൻറ ഭാര്യ റാഹേലാണ് (72) മരിച്ചത്. പൗലോസ്(78), മകന്‍ ഡേവിഡ് (47) എന്നിവര്‍ക്കാണ് കുത്തേറ്റത്. പൗലോസിെൻറ സഹോദരപുത്രന്‍ ബിനോയ് (40)ആണ് അക്രമിച്ചതെന്നു പൊലീസ് പറഞ്ഞു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു ചെറുപുഴ പൊലീസ് എത്തിയശേഷമാണ് കുത്തേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അക്രമം നടത്തിയശേഷം യുവാവ് ഒളിവില്‍ പോയി. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.

പകല്‍ യുവാവ് ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു. 2012ലാണ് ബിനോയ് സഹോദരനെ കൊലപ്പെടുത്തിയത്.  പരോളിൽ ഇറങ്ങിയ പ്രതിക്ക് കോവിഡിനെ തുടർന്ന് പരോൾ കാലാവധി നീട്ടികിട്ടുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.