കോയമ്പത്തൂര്‍: തിരുവനന്തപുരത്തുനിന്ന് കാണാതായ മലയാളി യുവതി കാമുകനായ വടക്കേന്ത്യന്‍ തൊഴിലാളിയായ യുവാവിനൊപ്പം കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായി. ഡിസംബര്‍ 24 മുതല്‍ യുവതിയെ കാണാനില്ളെന്ന് പറഞ്ഞ് തിരുവനന്തപുരം കല്ലമ്പാളം പൊലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
പൊലീസിന്‍െറ അന്വേഷണത്തില്‍ യുവതി കൊല്‍ക്കത്ത സ്വദേശിയായ ജാഹിദുല്‍ സര്‍ഗാര്‍ (21) എന്ന യുവാവിനൊപ്പം ഗുവാഹട്ടി എക്സ്പ്രസില്‍ കയറി പോയതായി അറിവായി. ഉടന്‍ തിരുവനന്തപുരം കല്ലമ്പാളം പൊലീസ് കോയമ്പത്തൂര്‍ റെയില്‍വേ പൊലീസിനെ അറിയിക്കുകയായിരുന്നു. വാട്ട്സ്ആപ്പിലൂടെ യുവതിയുടെ ഫോട്ടോയും അയച്ചു.
ഞായറാഴ്ച രാത്രി പത്തു മണിയോടെ ട്രെയിന്‍ കോയമ്പത്തൂരില്‍ എത്തിയതോടെ ഇരുവരെയും റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച ഉച്ചക്ക് കോയമ്പത്തൂരിലത്തെിയ കേരള പൊലീസ് ടീമിന് യുവതിയെയും കാമുകനെയും കൈമാറി. ഇരുവരെയും ചൊവ്വാഴ്ച ആറ്റിങ്ങല്‍ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.