പൊന്നാനി: നാല് ലക്ഷം രൂപ മോചനദ്രവ്യമാവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ച സംഭവത്തിൽ ഒന്നാം പ്രതി പിടിയില്‍. എടപ്പാൾ അയിലക്കാട് സ്വദേശി നരിയൻ വളപ്പിൽ കിരൺ (19) ആണ് അറസ്റ്റിലായത്.
മേയ് ഒമ്പതിനാണ് പൊന്നാനി സ്വദേശിയായ അമൽ ബഷീറിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് സംഘം മോചനദ്രവ്യമാവശ്യപ്പെട്ടത്. കിരണും സംഘവും കഞ്ചാവ് വാങ്ങാൻ അമൽ ബഷീറിന് 45,000 രൂപ നൽകിയിരുന്നു. എന്നാൽ, ഇയാൾ കഞ്ചാവിന് പകരം കമ്യൂണിസ്റ്റ് പച്ച ഉണക്കി നൽകുകയായിരുന്നു.
പ്രതികാരമെന്നോണം സുഹൃത്ത് കൂടിയായ കിരൺ ഇയാളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി അയിലക്കാട്ടെ സുഹൃത്തിെൻറ വീട്ടിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോവുകയും, അയിലക്കാട് ചിറക്കലിൽ കാറിലെത്തിയ സംഘം അമൽ ബഷീറിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. തുടർന്ന് ഒരു കിലോമീറ്റർ ദൂരെയുള്ള കാഞ്ഞിരത്താണി വട്ടക്കുന്നിൽ ആളൊഴിഞ്ഞ പ്രദേശത്തെത്തി മർദിക്കുകയും കത്തി കൊണ്ട് ദേഹമാസകലം മുറിവേൽപ്പിക്കുകയും പഴ്സിലുണ്ടായിരുന്ന 6000 രൂപ കൈക്കലാക്കുകയും ചെയ്തു.
തുടർന്ന് വീട്ടിൽ വിളിച്ച് മോചനദ്രവ്യമായി നാല് ലക്ഷം രൂപ ആവശ്യപ്പെട്ടു. പൊന്നാനി സി.ഐ മഞ്ജിത് ലാലിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.