പൊലീസ് ആസ്ഥാനത്തെ അതിക്രമം: പൊതുപ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി

തിരുവന്തപുരം: ജിഷ്ണുവിെൻറ മാതാപിതാക്കൾക്കൊപ്പം പൊലീസ് ആസ്ഥാനത്ത് സമരത്തിൽ പ െങ്കടുത്ത് അറസ്റ്റിലായ അഞ്ചു പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് കളാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇവരുടെ ജാമ്യപേക്ഷ തള്ളിയത്. പൊതുപ്രവർത്തൻ കെ.എം ഷാജഹാൻ, എസ്.യു.സി.െഎ നേതാവ് ഷാജർ ഖാൻ, ഭാര്യ മിനി, ഹിമവൽ ഭദ്രാനന്ദ, എസ്.യു.സി.െഎ പ്രവർത്തകൻ ശ്രീകുമാർ എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്.

ഡി.ജി.പി ഒാഫീസിനു മുന്നിൽ സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനും ബന്ധുക്കൾക്കും പിന്തുണയുമായി ബി.ജെ.പി, എസ്.യു.സി.െഎ പ്രവർത്തകരും എത്തുകയായിരുന്നു. നുഴഞ്ഞുകയറിയരാണ്സമരത്തിനിടെ പ്രശ്നമുണ്ടാക്കിയത് അധികൃതർ വ്യക്തമാക്കിയിരുന്നു. ജിഷ്ണുവിെൻറ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറസ്റ്റു ചെയ്ത് വിട്ടയച്ചെങ്കിലും സമരത്തിലേക്ക് നുഴഞ്ഞുകയറി മുതലെടുപ്പിന് ശ്രമിച്ച അഞ്ചുപേരെ മജിസ്ട്രേറ്റു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. പൊതുപ്രവർത്തകരെ വിട്ടയക്കാത്തതിൽ പ്രതിഷേധിച്ച്  കെ.എം ഷാജഹാെൻറ മാതാവ് നിരാഹാര സമരത്തിനൊരുങ്ങുന്നതായും വാർത്തകളുണ്ടായിരുന്നു.

Tags:    
News Summary - mahija- jishnu's mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.