ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപണ വിധേയനായ സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. എസ്.എൻ.ഡി.പിയോഗം കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്റെ ആത്മഹത്യയിൽ തുടരന്വേഷണം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത് നൽകിയത്.
മൈക്രോ ഫൈനാൻസ് ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് മഹേശന്റെ ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരുടെ പേരുകൾ സൂചിപ്പിച്ച് മഹേശൻ എഴുതിയ കത്ത് അന്വേഷണ സംഘം പരിഗണിച്ചിട്ടില്ലെന്ന് സുധീരൻ ആരോപിക്കുന്നു. മഹേശന്റെ ഭാര്യ ഉഷാദേവി മുൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെങ്കിലും പരിഗണിച്ചില്ല. അന്വേഷണം ആവശ്യപ്പെട്ട് മൂന്ന് തവണ വി.എം. സുധീരനും കത്ത് നൽകിയിരുന്നു.
2020 ജൂണിലാണ് യൂനിയൻ ഓഫിസിൽ മഹേശനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. ഇതിനു മുമ്പ് 32 പേജ് വരുന്ന ആത്മഹത്യ കുറിപ്പ് യൂനിയൻ നേതാക്കൾക്ക് അയച്ചിരുന്നു. ഇതിൽ വെള്ളാപ്പള്ളി നടേശനിൽ നിന്ന് നേരിട്ട മാനസിക പീഡനങ്ങൾ വിശദമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.