തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപ്-മാലദ്വീപ്-കന്യാകുമാരി ഭാഗത്തായി രൂപപ ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയെന്നും ഇത് ‘മഹാ’ചുഴലിക്കാറ്റായെന്നും കാല ാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരത്ത് കനത്ത കാറ്റിനും കടൽക്ഷോഭത്തിനും സംസ്ഥാന വ്യാപകമായി അതിശക്തമായ മഴക്കും സാധ്യതയുണ്ട്്. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാം.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. പോയവരെ തിരിച്ചുവിളിച്ചു. തീരങ്ങളിലെ മത്സ്യബന്ധനയാനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് അടിയന്തരമായി മാറ്റണം. ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ഗൗരവമായെടുക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും അറിയിച്ചു.
ന്യൂനമർദത്തിെൻറ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും സംസ്ഥാന തീരത്തോട് ചേർന്നുപോകുന്നതിനാലാണ് കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂർണ നിരോധനം ഏർപ്പെടുത്തിയത്.
എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടാവസ്ഥ ശ്രദ്ധയിൽപെട്ടാൽ കെ.എസ്.ഇ.ബി കൺട്രോൾ റൂം 1912 നമ്പറിൽ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.