തിരുവനന്തപുരം: സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് മിന്നൽ പരിശോ ധനയിൽ മാഫിയ ബന്ധവും ക്രമക്കേടുകളും കണ്ടെത്തി. പല സ്റ്റേഷനുകളിലും കണക്കിൽപെടാത ്ത തുക കണ്ടെത്തി. കേസിൽ പെടാത്ത വാഹനങ്ങൾ പിടിച്ചിട്ടതും ശ്രദ്ധയിൽപെട്ടു. ചിലയിടങ്ങ ളിൽ പിഴ ഇൗടാക്കിയതിലുൾപ്പെടെ പതിനായിരങ്ങളുടെ കുറവുണ്ട്. പരാതികൾ രജിസ്റ്ററി ൽ പതിക്കാതെ സൂക്ഷിക്കുന്നതായും പരാതിക്കാർക്ക് നൽകേണ്ട എഫ്.ഐ.ആർ പകർപ്പുകളും രശീതുകളും നൽകുന്നില്ലെന്നും കണ്ടെത്തി.
പൊലീസ് ഉദ്യോഗസ്ഥർക്ക് ക്വാറി, മണൽ മാഫിയ ബന്ധമുണ്ടെന്ന് വിജിലൻസ് ഡയറക്ടർ ബി.എസ്. മുഹമ്മദ് യാസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുത്ത സ്റ്റേഷനുകളിൽ ‘ഒാപറേഷൻ തണ്ടർ’ എന്ന പരിശോധന. മിക്ക സ്റ്റേഷനിലും കാഷ് ഡിക്ലറേഷൻ രജിസ്റ്റർ കൃത്യമല്ലെന്നും കണ്ടെത്തി. കാസർകോട് കുമ്പള സ്റ്റേഷൻ പരിധിയിൽ കോടതി പ്രവർത്തനം തടഞ്ഞ പൂഴിക്കടവിൽ പൊലീസ് ഒത്താശയോടെ മണൽ വാരൽ തുടരുന്നതായി കണ്ടെത്തി. കരുനാഗപ്പള്ളിയിൽ 80,000ത്തോളം രൂപയും കോഴിക്കോട് പയ്യോളിയിൽ 57,740 രൂപയും കോഴിക്കോട് ടൗണിൽ 3060 രൂപയും കാഷ് ബുക്കിലുള്ളതിനെക്കാൾ കുറവ് കണ്ടെത്തി.
ബേക്കലിൽനിന്ന് കണക്കിൽപെടാത്ത 12.7 ഗ്രാം സ്വർണവും അഞ്ച് മൊബൈലും നൂറോളം വാഹനങ്ങളും രണ്ട് വാഹനങ്ങളുടെ അസൽ രേഖയും കണ്ടെത്തി. കോഴിക്കോട് ടൗണിൽ 11.52 ഗ്രാം സ്വർണവും 4223 രൂപയും രണ്ട് മൊബൈലും 11 പരാതികളും കണ്ടെത്തി. വയനാട് മേപ്പാടിയിൽ ഒരു വർഷത്തോളമായി നടപടി സ്വീകരിക്കാത്ത മൂന്ന് പണമിടപാട് കേസുകളും നിരവധി ആധാർ കാർഡുകളും ഡ്രൈവിങ് ലൈസൻസുകളും കണ്ടെത്തി.
പുൽപ്പള്ളി സ്റ്റേഷനിൽ ഇൗ വർഷം കാഷ് ബുക്ക് എഴുതിയില്ലെന്നും ജനുവരിയിൽ ലഭിച്ച 26 പരാതികളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് രശീത് നൽകിയതെന്നും കാഷ് ഡിക്ലറേഷൻ രജിസ്റ്റർ പരിപാലിക്കുന്നില്ലെന്നും കണ്ടെത്തി. അനധികൃതമായി തടഞ്ഞുെവച്ച വാഹനങ്ങളുടെ രേഖകളും താക്കോലും കണ്ടെടുത്തു. മാവേലിക്കരയിൽ കഴിഞ്ഞവർഷം മദ്യപിച്ച് വാഹനമോടിച്ച 1092 കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും 318 ലേ ഡ്രൈവിങ് ലൈസൻസ് അസാധുവാക്കാൻ റിപ്പോർട്ട് നൽകിയിട്ടുള്ളൂ.
മാവേലിക്കര, ആലപ്പുഴ നോർത്ത് സ്റ്റേഷനുകളിൽ വാഹനാപകട കേസുകളിൽ രേഖകൾ അനധികൃതമായി പിടിച്ചുെവച്ചത് കണ്ടെത്തി. മാവേലിക്കരയിൽ ഏഴ് കള്ളുഷാപ്പുകളിൽനിന്ന് സാമ്പിൾ ശേഖരിച്ചതായി രജിസ്റ്ററുണ്ട്. സാമ്പിളുകൾ സൂക്ഷിക്കാനോ സീൽ ചെയ്യാനോ നടപടി സ്വീകരിച്ചിട്ടില്ല. കണ്ണൂർ ചക്കരക്കൽ, കോവല്ലൂർ, ഉളിക്കൽ ഉൾപ്പെടെ പൊലീസ് സ്റ്റേഷനുകളിലായിരുന്നു പരിശോധന. രാത്രി വൈകിയും പരിശോധന തുടർന്നു. തുടർ ദിവസങ്ങളിൽ മറ്റ് സ്റ്റേഷനുകളും പരിശോധന തുടരുമെന്നും സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും വിജിലൻസ് ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.