കൽപറ്റ: കാഴ്ചകൾക്ക് അതിരിടാത്ത വയനാടൻ പച്ചപ്പിൽ പെയ്തിറങ്ങിയ മഴയുടെ ആരവത ്തിൽ അവിസ്മരണീയമായി ‘നാട്ടുപച്ചയിൽ’ പ്രവാസി കുടുംബസംഗമം. പ്രവാസലോകത്തെ തിര ക്കിൽനിന്ന് ചുരത്തിന് മുകളിൽ വൈത്തിരിയിലെത്തിയ ആയിരത്തോളം പേർ കൂട്ടായ്മയു ടെ മധുരവും ഇടതടവില്ലാതെ പെയ്ത മഴയും സംഗീതവും കലയുടെ വളകിലുക്കവും ഒരുപോലെ ആസ് വദിച്ച് അന്തിയുറങ്ങിയാണ് ഞായറാഴ്ചയുടെ പ്രഭാതത്തിലേക്ക് ഉണർന്നത്. പ്രവാസലോകത്തിെൻറ മുഖക്കണ്ണാടിയായി അക്ഷരെവളിച്ചം പകരുന്ന ‘ഗൾഫ് മാധ്യമം’ അണിയിച്ചൊരുക്കിയ ‘നാട്ടുപച്ചയിൽ’ മൂന്നാമത്തെ കുടുംബ സംഗമത്തിന് ഇത്തവണയും ‘വൈത്തിരി വില്ലേജ്’ ആണ് ആതിഥ്യമരുളിയത്.
പച്ചപുതച്ച വൈത്തിരി വില്ലേജ് റിസോർട്ടിെൻറ അങ്കണത്തിൽ ഉച്ചക്ക് 12 മണിയോടെ ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ്, മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദഹ്മാൻ, മാധ്യമം പ്രസാധകൻ ടി.െക. ഫാറൂഖ് എന്നിവർ ചേർന്ന് ‘നാട്ടുപച്ചയിൽ’ പരിപാടികൾക്ക് ലളിതമായ ചടങ്ങിൽ തുടക്കംകുറിച്ചു. മഴയിൽ കുളിച്ച കുട്ടികൾ കാത്തുനിന്ന കൗതുകങ്ങളിലേക്ക് വെള്ള, പച്ച ബലൂണുകൾ പറത്തി. മഴത്തുള്ളികൾക്കൊപ്പം വർണങ്ങൾ അന്തരീക്ഷത്തിൽ വിതറി.
മുഖ്യ പ്രായോജകരായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെ പ്രതിനിധാനം ചെയ്ത് ഐ.എം.സി മീഡിയ എക്സി. ഡയറക്ടർ സി.ടി.പി. ഉമർകുട്ടി, ഹോസ്പിറ്റാലിറ്റി പാർട്ണർ വൈത്തിരി വില്ലേജിെൻറ ചെയർമാനും എം.ഡിയുമായ എൻ.കെ. മുഹമ്മദ്, കോ സ്പോൺസറായ കല്ലാട്ട് ബിൽഡേഴ്സ് ചെയർമാൻ ഡോ. താഹിർ കല്ലാട്ട്, മാധ്യമം സീനിയർ ജനറൽ മാനേജർ എ.കെ. സിറാജലി, ജോയൻറ് എഡിറ്റർ പി.െഎ. നൗഷാദ്, ജനറൽ മാനേജർ (മാർക്കറ്റിങ്) കെ. മുഹമ്മദ് റഫീഖ് എന്നിവർ സന്നിഹിതരായി. തുള്ളി മുറിയാതെ മഴ നൃത്തംവെച്ചപ്പോൾ വിരുന്നുകാരായി എത്തിയവർ സംഗീതത്തിനും പാട്ടുകൾക്കും ഇന്ദ്രജാല പ്രകടനങ്ങൾക്കുമൊപ്പം വിസ്മയങ്ങളുടെ മാനം തൊട്ടു.
കുട്ടികളടക്കം നിരവധിപേർ മഴയുടെ ഉത്സവത്തിലും വയനാടൻ തണുപ്പിലും ഉല്ലാസത്തിലും മുഴുകി. ഹൃദയം കവർന്ന അനുഭവങ്ങൾ പങ്കുവെച്ച് വയനാട്ടിെല കാഴ്ചകളും കണ്ട് അവർ ഇന്ന് വൈകീേട്ടാടെ ചുരമിറങ്ങും.
യു.എ.ഇ, ഖത്തർ, ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിൽനിന്ന് പ്രവാസികളായ മലയാളികൾ എത്തിയിട്ടുണ്ട്. ഇതിനുപുറമെ നാട്ടിലുള്ള കുടുംബങ്ങളും പ്രവാസി കുടുംബ സംഗമത്തിൽ അണിചേർന്നു.
കുരുത്തോലക്കളരി, നാടൻ പാട്ട്, ഫാമിലി ഫെസ്റ്റ്, ഇൻഫോ ഗാലറി, എക്സ്പർട്ട് വിൻഡോ, അഡ്വഞ്ചർ ജോയ്, സിംഫണി എന്നിങ്ങെന വിവിധ പരിപാടികൾ നടന്നു. സെൽഫി മത്സരം േവറിട്ട അനുഭവമായി. നടൻ മനോജ് കെ. ജയൻ, രാജ് കലേഷ്, നിഷാദ്, ജ്യോൽസ്ന, വർഷ, ആദിൽ അത്തു എന്നിവർ ഒരുക്കിയ സംഗീത മാസ്മരികതയായിരുന്നു സായാഹ്നത്തെ ധന്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.