തിരുവനന്തപുരം: വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈന് വധഭീഷണി. കത്തിലൂടെയും കമീഷൻ ആസ്ഥാനത്തേക്ക് മനുഷ്യവിസർജ്യം തപാലിലയച്ചുമാണ് ഭീഷണികൾ ലഭിച്ചത്. പി.സി. ജോർജ് എം.എൽ.എക്കെതിരെ കേസെടുത്തതിനു ശേഷമാണ് ഇത്തരത്തിൽ ഭീഷണിക്കത്തുകൾ വന്നുതുടങ്ങിയതെന്ന് കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ വ്യക്തമാക്കി.
മോശം പരാമർശങ്ങളും ഭീഷണിസ്വരത്തിനും പുറമെ കേസ് പിൻവലിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ലഭിച്ച പരാതികൾ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ടെന്നും ജോസഫൈൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ ഇടപെട്ട സിനിമയിലെ വനിത കൂട്ടായ്മയിലെ അംഗങ്ങൾക്കും ഭീഷണിയുള്ളതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
മോശം പരാമർശങ്ങളും ഭീഷണികളും അടങ്ങുന്ന കത്തുകളാണ് ലഭിച്ചിട്ടുള്ളവയിൽ ഏറെയും. നടിയെ ആക്രമിച്ച കേസിലെ പരാമർശങ്ങളുടെ പേരിൽ പി.സി. ജോർജിനെതിരെ കമീഷൻ കേസെടുത്തിരുന്നു. വിഷയത്തിൽ ഇരുവരും തമ്മിൽ രൂക്ഷമായ ഭാഷയിൽ വാക്പോരും നടത്തി. ഇതിനു ശേഷമാണ് ഭീഷണിക്കത്തുകൾ വന്നു തുടങ്ങിയതെന്നും ജോസഫൈൻ പറഞ്ഞു. സ്ത്രീകൾ പ്രതികരിക്കുേമ്പാൾ അതിനെ എതിർക്കുന്ന സമീപനം ഇപ്പോൾ കണ്ടുവരുന്നുണ്ട്. കത്തുകളിലെല്ലാം പി.സി. ജോർജെന്ന ധ്വനിയുണ്ട്.
പക്ഷേ, പി.സി. ജോർജിനെ അനുകൂലിച്ചാണ് ഞങ്ങൾ എഴുതുന്നതെന്ന് ആരും പറയില്ലല്ലോ. എന്നിരുന്നാലും ഇതിനു പിന്നിൽ പി.സി. ജോർജ് അനുകൂലികളാണെന്ന് താൻ പറയുന്നില്ല. ഇത്തരം ഭീഷണിയും പ്രകോപനവും കൊണ്ടൊന്നും വനിത കമീഷനെ അടക്കിനിർത്താൻ ആരും വിചാരിേക്കണ്ടെന്നും ജോസഫൈൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.