നാമനിർദേശ പത്രിക സമർപ്പണം തുടങ്ങി; ആദ്യദിനം 14 പേർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറങ്ങിയതോടെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം തുടങ്ങി. ആദ്യദിനമായ വ്യാഴാഴ്ച സംസ്ഥാനത്ത് 14 സ്ഥാനാർഥികളാണ് പത്രിക നൽകിയത്.

തിരുവനന്തപുരത്ത് നാലും കൊല്ലത്ത് മൂന്നും, കാസർകോട് രണ്ടും മാവേലിക്കര, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിൽ ഓരോന്ന് വീതവും പത്രികകളാണ് ലഭിച്ചത്. കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഓരോ സ്ഥാനാർഥികൾ രണ്ട് പത്രികകൾ വീതവും കാസർകോട് ഒരാൾ മൂന്നു പത്രികയും സമർപ്പിച്ചു.

ഏപ്രിൽ നാലാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.

Tags:    
News Summary - Lok Sabha Elections nomination papers submission has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.