പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസേത്തക്ക് രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ു. ഈ സാഹചര്യത്തിൽ ഏതൊക്കെ സ്ഥാപനങ്ങളും സേവനങ്ങളും
എന്തൊക്കെ അടച്ചി ടും
- പൊതുഗതാഗതസംവിധാനം: വിമാനം, തീവണ്ടി, മോട്ടോർവാഹനങ്ങൾ
- അവശ്യ സേവനങ്ങൾക്കുള്ളതൊഴികെ എല്ലാ സർക്കാർ ഓഫിസുകളും
- വാണിജ്യ, സ്വകാര്യ സ്ഥാപനങ്ങൾ
- വ്യവസായ സ്ഥാപനങ്ങൾ
- ലോഡ്ജുകൾ, ടൂറിസ്റ്റ് ഹോമുകൾ ഉൾപെടെയുള്ളവ
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ
- സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, മത ചടങ്ങുകൾ
അടച്ചിടാത്തവ...
- ബാങ്കുകൾ, ഇൻഷുറൻസ് ഓഫിസ്, എ.ടി.എമ്മുകൾ
- ജലവിതരണം, ശുചീകരണ പ്രവർത്തനങ്ങൾ, ഊർജ വിതരണം
- ആശുപത്രികൾ, ലാബുകളും ഡിസ്പെൻസറികളും ഉൾപെടെയുള്ള മറ്റു മെഡിക്കൽ സ്ഥാപനങ്ങൾ, ആംബുലൻസ്
- ഡോക്ടർമാർ, നഴ്സുമാർ, പരാമെഡിക്കൽ സ്റ്റാഫ് തുടങ്ങി ആശുപത്രി അനുബന്ധമായ ഗതാഗതം
- റേഷൻ കടകൾ, ഭക്ഷ്യ വസ്തുക്കൾ, പലചരക്കു സാധനങ്ങൾ, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യം, കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകൾ
- പെട്രോൾ പമ്പുകൾ, പാചക വാതകം, പെട്രോളിയം, ഗ്യാസ് റീട്ടെയ്ൽ, സ്റ്റോറേജ് ഔട്ലെറ്റുകൾ
- ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, പോസ്റ്റ് ഓഫിസുകൾ, പൊലീസ്, ഹോംഗാർഡ്, അഗ്നിശമന, അടിയന്തര സർവിസുകൾ, ജയിലുകൾ
- ഊർേജാൽപാദന, വിതരണ യൂനിറ്റുകളും സേവനങ്ങളും
- പ്രതിരോധം, സെൻട്രൽ ആംഡ് ഫോഴ്സ്, ട്രഷറി
- കാപിറ്റൽ, ഡെബ്റ്റ് മാർക്കറ്റിങ് സേവനങ്ങൾ
- കോൾഡ് സ്റ്റോറേജുകൾ, വെയർഹൗസുകൾ
- മാധ്യമ സ്ഥാപനങ്ങൾ, പത്രങ്ങളുടെയും മാസികകളുടെയും അച്ചടിശാലകൾ, വിതരണ ശൃംഖല
- സ്വകാര്യ സുരക്ഷ സേവനങ്ങൾ
- അവശ്യ വസ്തുക്കളുടെ നിർമാണ യൂനിറ്റുകൾ
- സംസ്ഥാന സർക്കാറിെൻറ അനുമതിയോടെ പ്രവർത്തിക്കുന്ന ഉൽപാദന യൂനിറ്റുകൾ
- അവശ്യ വസ്തുക്കൾക്കും അഗ്നിശമന, നിയമപാലന സേവനങ്ങൾക്കുമുള്ള ഗതാഗതം
- മെഡിക്കൽ ടീമിനെയും എമർജൻസി സ്റ്റാഫിനെയും ലോക്ക്ഡൗണിൽ ഒറ്റപ്പെട്ടുപോയ ടൂറിസ്റ്റുകളെയും പാർപ്പിച്ച ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ, റിസോർട്ടുകൾ
- ക്വാറൻറീനുവേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ
ശിക്ഷ
- ഫെബ്രുവരി 15നുശേഷം വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയ എല്ലാവരും സമ്പർക്ക വിലക്കിൽ കഴിയേണ്ടതാണ്. അല്ലെങ്കിൽ ആറുമാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും.
- ഡ്യൂട്ടി തടസ്സപ്പെടുത്തിയാൽ ഒന്നുമുതൽ രണ്ടുവർഷം വരെ തടവും പിഴയും
- വ്യാജപ്രചാരണം നടത്തിയാൽ രണ്ടുവർഷം വരെ തടവും പിഴയും
- വ്യാജമുന്നറിയിപ്പുകൾക്ക് ഒരുവർഷം വരെ തടവും പിഴയും
LATEST VIDEO
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.