തൊടുപുഴ: കോവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ഡൗൺ മൂലം അതിർത്തികൾ അടച്ചത ിനെ തുടർന്ന് തീറ്റകിട്ടാതെ സംസ്ഥാനത്തെ 100 കോടിയോളം ബ്രോയിലർ കോഴികൾ വറുതിയിൽ. തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് കോഴിത്തീറ്റ വരുന്നത്. കഴിഞ്ഞ ശനിയാഴ്ചക്ക് ശേഷം ഇതുവരെ മുഖ്യവിൽപന കേന്ദ്രമായ തമിഴ്നാട്ടിൽനിന്ന് കോഴിത്തീറ്റ എത്തിയിട്ടില്ല. െചക്ക്പോസ്റ്റുകളിൽ ഇവിടെ നിന്നുള്ള വാഹനങ്ങൾ തടഞ്ഞിടുകയും അവിടെനിന്ന് ലോഡ് അയക്കാതിരിക്കുകയുമാണ്.
ചരക്കുവണ്ടികൾ പൊതുവെ കടത്തിവിടുന്നുണ്ടെങ്കിലും വില ഉയർത്തുകയെന്ന ലക്ഷ്യത്തോടെ തമിഴ്നാട് ലോബിയുടെ ഇടപെടലാണ് കാലിത്തീറ്റക്ക് പ്രത്യേകമായ ‘വിലക്കി’ന് പിന്നിലെന്നാണ് സൂചന. ദിവസങ്ങൾ കൂടി ഈ നില തുടർന്നാൽ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിലാണ് എത്തുക. 42 ദിവസംകൊണ്ട് വളർച്ച തീരുന്ന ഒരു കോഴിക്ക് 3.6 കിലോ തീറ്റയാണ് ആകെ വേണ്ടത്. തീറ്റകിട്ടാതായതോടെ ഒരാഴ്ചയായി അർധപട്ടിണിയിൽ പരിപാലിക്കുകയാണെന്ന് ഫാം ഉടമകൾ പറയുന്നു.
പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുകയും കോവിഡ് ഭീതിയിലാകുകയും ചെയ്തതോടെ വിലയിടിഞ്ഞ വിപണിയിൽ നഷ്ടം ഒഴിവാക്കാൻ കോഴികളെ വ്യാപകമായി കൊന്നുകളയുകയോ നാമമാത്ര വില വാങ്ങി ഒഴിവാക്കുകയോ ആയിരുന്നു ഒരാഴ്ച മുമ്പുവരെ. 40 രൂപവരെ വിലയെത്തിയതിനു പിന്നാലെയായിരുന്നു ഇത്. തുടർന്നിങ്ങോട്ട് ദിവസങ്ങളായി ഉയർന്ന വില 100 രൂപയിെലത്തി വ്യാഴാഴ്ച. അതിനിടെയാണ് വീണ്ടും പ്രതിസന്ധിയായി കോഴികൾക്ക് തീറ്റ ലഭ്യമാകാത്ത സ്ഥിതി. തെക്കൻ കേരളത്തിലേക്ക് വരുന്ന 65 ശതമാനവും കോഴിയും തമിഴ്നാട്ടിൽനിന്നാണ്. ഫാമുകളിൽ വളർത്തുന്ന കോഴിക്കുഞ്ഞുങ്ങളെയും തമിഴ്നാട്ടിൽനിന്നാണ് കൊണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.