ആദിവാസി യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

മേപ്പാടി: വടുവഞ്ചാൽ അറുപത് മഞ്ഞളം കോളനിയിലെ സിനിയുടെ (28) മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവ് വിജയിനെ (30) മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. മൂക്കിൽനിന്നും വായിൽനിന്നും രക്തമൊഴുകി മരിച്ചനിലയിൽ ഞായറാഴ്ച രാത്രിയാണ് യുവതിയെ ഇയാൾ ആശുപത്രിയിലെത്തിച്ചത്. ആദ്യഘട്ടത്തിൽ സ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്.

തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന് കേസെടുത്തത്. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ വിജയിയും സിനിയും തമ്മിൽ വഴക്കുണ്ടായതായി അയൽവാസികൾ മൊഴി നൽകിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകമെന്ന നിഗമനത്തിലെത്താൻ പൊലീസിനെ സഹായിച്ചത്. സംഭവ ദിവസം വിജയ് തന്നെയാണ് നാട്ടുകാരുടെ സഹായത്തോടെ യുവതിയെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തമിഴ്നാട് കയ്യുന്നിയിൽനിന്ന് മഞ്ഞളം കോളനിയിലേക്ക് വിവാഹം കഴിച്ചു കൊണ്ടുവന്നതാണ് സിനിയെ. ഇവർക്ക് നാല് പെൺകുട്ടികളുണ്ട്. തിങ്കളാഴ്ച പൊലീസ് ഫോറൻസിക് വിഭാഗം കോളനിയിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തി. ജില്ല പൊലീസ് മേധാവി പൂങ്കുഴലി സ്ഥലം സന്ദർശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.