മാനന്തവാടി: വാളാട് പ്രദേശത്ത് കോവിഡ് വ്യാപിച്ചതിൽ ആരോഗ്യ വകുപ്പിനും പഞ്ചായത്തിനും പറ്റിയ ഗുരുതര വീഴ്ച മറച്ചുവെച്ച് സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് തവിഞ്ഞാൽ പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ക്വാറൻറീൻ തീരുമാനത്തിലടക്കം രാഷ്ട്രീയം കളിക്കുകയാണ്. ജില്ല കലക്ടർക്ക് പരാതി നൽകിയിട്ട് നടപടിയില്ല.
ആദ്യ ഘട്ടത്തിൽ പരിശോധനകളും മറ്റും കാര്യക്ഷമമായിരുന്നു. ഇപ്പോൾ കോവിഡ് പോസിറ്റിവായ സി.പി.എം കുടുംബങ്ങളിലെ അംഗങ്ങൾപോലും ആരോഗ്യ വളൻറിയർമാർ എന്ന് പറഞ്ഞ് പുറത്തിറങ്ങിനടക്കുന്നു. യു.ഡി.എഫ് പ്രവർത്തകരെ ക്വാറൻറീനിൽ ഇരുത്തുകയും ചെയ്യുന്നു. തവിഞ്ഞാലിൽ വാർഡുകളിലെ ജാഗ്രത സമിതിയെ നോക്കുകുത്തിയാക്കി സി.പി.എം നിർദേശിക്കുന്ന കാര്യങ്ങളാണ് ആരോഗ്യ വകുപ്പും പൊലീസും നടപ്പാക്കുന്നതെന്നും യു.ഡി.എഫ് അംഗങ്ങൾ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ എം.ജി. ബാബു, വി.കെ. ശശിധരൻ, എൽസി ജോയ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.