രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണ്ട

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണ്ടഗൂഡല്ലൂർ: കോവിഡ് വാക്സിൻ രണ്ടു ഡോസ് സ്വീകരിച്ചവർക്ക് ആർ. ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേെണ്ടന്ന് നീലഗിരി ജില്ല കലക്ടർ ജെ. ഇന്നസൻെറ് ദിവ്യ അറിയിച്ചു. അതേസമയം, ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്ക് നിർബന്ധമായും നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്നും അവർ വ്യക്തമാക്കി. കേരള, കർണാടക അതിർത്തി പങ്കിടുന്ന ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിൽ കോവിഡ് രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതുപോലെ നിപ വൈറസ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേരളം, കർണാടക സംസ്ഥാനങ്ങളിൽ പോയി വരുന്നവർക്കും അവിടെനിന്ന് ഇങ്ങോട്ട് വരുന്ന ടൂറിസ്റ്റുകൾ അടക്കമുള്ളവർക്കും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധം ആക്കിയത്. ജില്ല അതിർത്തികളിൽ ഇതിനായി കർശന പരിശോധനയും നിരീക്ഷണവും നടത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, കലക്ടറുടെ പ്രഖ്യാപനം രണ്ടു ഡോസ് എടുത്തവർക്ക് ആശ്വാസമാണെങ്കിലും ഒരു ഡോസ് സ്വീകരിച്ച് കേരളത്തിൽ പോയി ജോലി ചെയ്യുന്ന തൊഴിലാളികൾക്കും അടിയന്തര, ചികിത്സ ആവശ്യങ്ങൾക്ക് പോയിവരുന്ന യാത്രക്കാർക്കും രോഗികൾക്കും ഗുണകരമല്ലെന്ന അഭിപ്രായമാണ് ഉയർന്നിട്ടുള്ളത്. നീലഗിരിയിൽ താമസിക്കുന്നവർക്ക് തിരിച്ചുവരുമ്പോൾ സ്രവ പരിശോധന അതിർത്തികളിൽ നടത്താമെന്നും നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്നത് ഒഴിവാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. 72 മണിക്കൂറിനുള്ളിൽ ഉള്ള ആർ.ടി.പി.സി.ആർ നെഗറ്റിവ് ഫലം ഉടൻ ലഭിക്കാൻ സ്വകാര്യ ലാബുകളിൽ ഒരാൾക്കുമാത്രം 1000 രൂപയോളം െചലവാക്കണം. അപ്പോൾ കുടുംബസമേതം യാത്രചെയ്യുന്നവർക്ക് പരിശോധനക്കായി ആയിരങ്ങൾ ചെലവിടേണ്ട അവസ്ഥ സാമ്പത്തിക ഭാരമാണ് സൃഷ്ടിക്കുന്നതെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന പരിശോധനക്ക് ഫീസ് നൽകേണ്ടതില്ല. പരിശോധനഫലം വൈകുന്നതാണ് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയും നേരിടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.