നെല്ലിയമ്പം ഇരട്ടക്കൊല: പ്രതികളെക്കുറിച്ച് സൂചന? മാനന്തവാടി: പനമരം താഴെ നെല്ലിയമ്പം കാവടത്ത് വയോധിക ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചതായി സൂചന. എന്നാൽ, സ്ഥിരീകരിക്കാൻ അന്വേഷണസംഘം തയാറായിട്ടില്ല. വ്യാഴാഴ്ച രാത്രിയാണ് റിട്ട. അധ്യാപകൻ പത്മാലയത്തിൽ കേശവൻ മാസ്റ്ററും (72) ഭാര്യ പത്മാവതിയും (68) മുഖംമൂടിധാരികളുടെ ആക്രമണത്തിൽ കുത്തേറ്റ് മരിച്ചത്. മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം തുടങ്ങിയത്. പ്രദേശത്തെ തോട്ടങ്ങൾ, വീടുകൾ, കുളങ്ങൾ, പുഴ എന്നിവിടങ്ങളിൽ അരിച്ചുപെറുക്കിയിരുന്നു. പ്രതികൾ ബൈക്കിലാണ് രക്ഷപ്പെട്ടതെന്ന നിഗമനത്തിൽ പനമരം മുതൽ നെല്ലിയമ്പം, നടവയൽ വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കാര്യമായ ഗുണം ലഭിച്ചിരുന്നില്ല. പ്രദേശവാസികളായ നിരവധിപേരെ െപാലീസ് ഇതിനോടകം ചോദ്യംചെയ്തു. പൊലീസ് നായ് സഞ്ചരിച്ച വീടിന് പിറകുവശത്തെ തോട്ടം, പോസ്റ്റ്േമാർട്ടം നടത്തിയ ഫോറൻസിക് ഡോക്ടർമാരുടെ ടീം തിങ്കളാഴ്ച വിശദ പരിശോധനക്ക് വിധേയമാക്കി. എന്നാൽ, മഴ പെയ്തതിനാൽ പരിശോധനയിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് വിവരം. അതേസമയം, കൊലപാതകം ചെയ്ത വ്യക്തി ഇടതു ൈകയനാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതെന്നാണ് വിവരം. അതിനിടെ, കൊലപാതകം നടന്ന വീട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ സന്ദർശിച്ചു. പ്രതികളെ പിടികൂടാത്ത നടപടിയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ പ്രസ്താവനകളുമായി രംഗത്തുവന്നുതുടങ്ങിയിട്ടുണ്ട്.MUSTഇരട്ടക്കൊല: പ്രതികളെ ഉടൻ പിടികൂടണം -മുസ്ലിം ലീഗ്പനമരം: താഴെ നെല്ലിയമ്പത്തെ കേശവൻ മാസ്റ്ററെയും ഭാര്യ പത്മാവതിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് നെല്ലിയമ്പം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ ഇക്കാര്യത്തിൽ ഉണർന്നുപ്രവർത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നെല്ലിയമ്പം മുസ്ലിം ലീഗ് പ്രസിഡൻറ് ബീരാൻ പലകോടൻ, ജനറൽ സെക്രട്ടറി ഷരീഫ്, ഹുസൈൻ കീടക്കാട്, ഷാജഹാൻ, എസ്.എം. ശാഹുൽ ഹമീദ് ഹാജി, ചെക്കുഹാജി, എസ്.എം. ഹനീഫ, മുഹമ്മദ് അമ്പാഴത്തിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.കാപ്പിക്കുന്നിൽ കാട്ടാന ആക്രമണം; വൻ കൃഷിനാശംപുൽപള്ളി: കഴിഞ്ഞദിവസം രാത്രി കാപ്പിക്കുന്നിൽ കാട്ടാന ആക്രമണത്തിൽ വൻ കൃഷിനാശം. നിരവധി കർഷകരുടെ വാഴ, തെങ്ങ്, കമുക് തുടങ്ങിയ വിളകൾ നശിപ്പിച്ചു. നെയ്ക്കുപ്പ വനത്തോടുചേർന്ന ഈ മേഖലയിൽ പ്രതിരോധസംവിധാനങ്ങളില്ല. വനംവകുപ്പ് അധികൃതർ മതിയായ നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. എൻ.ഐ. ഷാജു വയനാട് എ.ഡി.എംകൽപറ്റ: എൻ.ഐ. ഷാജുവിനെ വയനാട് അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എ.ഡി.എം) ആയി നിയമിച്ചു. നിലവിൽ വടകര ആർ.ഡി.ഒയാണ്. മാനന്തവാടി വില്ലേജ് ഓഫിസർ, ഇരിട്ടി, മാനന്തവാടി തഹസിൽദാർ, വയനാട് എൽ.എ ഡെപ്യൂട്ടി കലക്ടർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. മലപ്പുറം ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) ആയിരുന്ന ഇ. മുഹമ്മദ് യൂസഫിനെ വയനാട് ഡെപ്യൂട്ടി കലക്ടർ (എൽ.എ) ആയും മലപ്പുറം ഡെപ്യൂട്ടി കലക്ടർ (എൽ.എ) ആയിരുന്ന പി.പി. ശാലിനിയെ വയനാട് ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) ആയും നിയമിച്ചു. കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ (ആർ.ആർ) ആയിരുന്ന കെ. അജീഷിനെ വയനാട് ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) ആയും കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ ആർ.ആർ ആയിരുന്ന കെ. ഗോപിനാഥനെ വയനാട് ഡെപ്യൂട്ടി കലക്ടർ ആർ.ആർ ആയും നിയമിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.പഠനോപകരണ വിതരണംകൽപറ്റ: യൂത്ത് കോൺഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റിയുെട 'ശലഭങ്ങൾ പറക്കട്ടെ' പഠനോപകരണ വിതരണം പഞ്ചായത്ത്തല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരയ്ക്കാർ ചീരാംകുന്ന് മണങ്ങുവയൽ ഊരുവിദ്യാകേന്ദ്രത്തിലെ എസ്.ടി.സി വളൻറിയർക്ക് നൽകി നിർവഹിച്ചു.മീനങ്ങാടി പഞ്ചായത്തിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിലക്ഷ്യം. അനീഷ് റാട്ടക്കുണ്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.ഇ. വിനയൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ്, മണ്ഡലം പ്രസിഡൻറ് വി.എം. വിശ്വനാഥൻ, ടി.യു. മനു, ജിബിൻ നൈനാൻ, വി.എ. ജോബിൻ, ലിേൻറാ കുര്യാക്കോസ്, ജസ്റ്റിൻ ജോഷ്വ തുടങ്ങിയവർ സംസാരിച്ചു.ലോക്ഡൗണ്‍ ലംഘനം: 34 കേസുകള്കൽപറ്റ: ലോക്ഡൗണ്‍ നിർദേശങ്ങള്‍ ലംഘിച്ചതിനെതിരെ തിങ്കളാഴ്ച ജില്ലയില്‍ വിവിധ െപാലീസ് സ്റ്റേഷനുകളിലായി 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ശരിയായവിധം മാസ്ക് ധരിക്കാത്തതിന് 49 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയതിന് 62 പേർക്കെതിരെയും പിഴചുമത്തി.വൈദ്യുതി മുടങ്ങുംവൈത്തിരി: വൈദ്യുതിത്തൂണുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ പഴയ വൈത്തിരി, ചാരിറ്റി, മുള്ളൻപാറ, തളിപ്പുഴ, ലക്കിടി, പൂക്കോട് സർവകലാശാല ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അസി. എൻജിനീയർ അറിയിച്ചു.സാന്ത്വനമായി മാതൃസ്നേഹ ചാരിറ്റബിൾ ട്രസ്റ്റ്മേപ്പാടി: കോവിഡും ലോക്ഡൗൺ കാരണവും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസവുമായി മാതൃസ്നേഹ ചാരിറ്റബിൾ ട്രസ്റ്റ്. എം.വി. ശ്രേയാംസ്കുമാർ എം.പി.യുടെ ഹെൽപ് ഡെസ്കിലൂടെയാണ് അർഹരായവരെ കണ്ടെത്തി സഹായങ്ങൾ കൈമാറിയത്. ലോക്ഡൗണിനെ തുടർന്ന് പ്രതിസന്ധി നേരിടുന്ന ഓട്ടോ തൊഴിലാളികൾ, കച്ചവടക്കാർ, തോട്ടംതൊഴിലാളികൾ തുടങ്ങിയവർക്കാണ് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മാതൃസ്നേഹ ചാരിറ്റബിൾ ട്രസ്റ്റ് സഹായം നൽകിയത്. പച്ചക്കറി കിറ്റ്, കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ എന്നിവയാണ് വിതരണം ചെയ്തത്. ജ്യോതി പെയിൻ ആൻഡ് പാലിയേറ്റിവിന് പി.പി.ഇ കിറ്റുകൾ, പൾസ് ഓക്സിമീറ്റർ എന്നിവയും വിതരണം ചെയ്തു. എം.വി ശ്രേയാംസ്കുമാർ എം.പി ഉദ്ഘാടനം ചെയ്തു. മാതൃസ്നേഹ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷാൻ വിതരണം ചെയ്തു. പി.കെ. അനിൽകുമാർ, പി. കോമു, കെ. ബാലകൃഷ്ണൻ, ഷംസുദ്ദീൻ അരപ്പറ്റ, യു.എ. അജ്മൽ സാജിദ്, കെ.ബി. രാജുകൃഷ്ണ, കെ.ടി. ഹാഷിം, ഓജസ് ദേവസി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.