ആ വൻ മരങ്ങൾ എവിടെ? ബാണാസുര സാഗറിലെ ലക്ഷങ്ങളുടെ വൻമരങ്ങൾ അപ്രത്യക്ഷമാകുന്നുവെള്ളമുണ്ട: ബാണാസുര സാഗർ ഡാമിെൻറ വൃഷ്ടിപ്രദേശങ്ങളിലെ ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ അപ്രത്യക്ഷമായതിനെകുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നു. ഡാം നിർമിക്കുന്നതിനായി ഏറ്റെടുത്ത ഭൂമിയിലെ വൻമരങ്ങൾ വെള്ളത്തിൽ മുങ്ങി ഉണങ്ങിയിരുന്നു. ഡാം നിർമാണം പൂർത്തിയായതോടെ വൃഷ്ടിപ്രദേശങ്ങളിലെല്ലാം വെള്ളത്തിൽ മുങ്ങിയും വെള്ളത്തിനോടുചേർന്ന കരകളിലും നൂറുകണക്കിന് വൻ മരങ്ങൾ ഉണ്ടായിരുന്നു. തുടക്കത്തിൽ നല്ല ശ്രദ്ധയിൽ സംരക്ഷിച്ച മരങ്ങൾ ദിവസം ചെല്ലുന്തോറും അപ്രത്യക്ഷമാവുകയായിരുന്നു. നിലവിൽ വിരലിലെണ്ണാവുന്ന മരങ്ങൾ മാത്രമാണ് ഡാമിെൻറ വൃഷ്ടിപ്രദേശങ്ങളിലുള്ളത്.സർക്കാർ ഏറ്റെടുത്ത ഭൂമിയിൽനിന്ന് മരം കാണാതാവുന്നതായ പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഒരന്വേഷണവും ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അവശേഷിച്ച വൻ മരങ്ങളിൽ ചിലത് ഇപ്പോഴും വെള്ളത്തിൽ മുങ്ങി കാലപ്പഴക്കത്തിൽ നശിക്കുകയാണ്. നൂറുകണക്കിന് വൻ മരങ്ങൾ വിവിധ ഭാഗങ്ങളിലായി മറിഞ്ഞുവീണ് ചിതലരിച്ച് നശിക്കുന്നുമുണ്ട്. അവശേഷിക്കുന്ന മരങ്ങൾ ഉപയോഗപ്പെടുത്താനും നടപടിയില്ല. ലേലം ചെയ്ത് വിറ്റാൽ സർക്കാറിലേക്ക് ലക്ഷങ്ങൾ ലഭിക്കുമെങ്കിലും നടപടിയുണ്ടായിട്ടില്ല.MONWDL3ബാണാസുര സാഗർ ഡാമിെൻറ വൃഷ്ടിപ്രദേശത്തെ ഉണങ്ങിനശിക്കുന്ന മരങ്ങളിലൊന്ന്റോഡ് പ്രവൃത്തി നിലച്ചു; നാട്ടുകാർ ദുരിതത്തിൽമാനന്തവാടി: കരാറുകാരെൻറ അനാസ്ഥയിൽ റോഡ് പ്രവൃത്തികൾ നിലച്ചതോടെ നാട്ടുകാർ ദുരിതത്തിലായി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളെ ബന്ധിപ്പിക്കുന്ന കല്ലുവെട്ടും താഴെ - താളിപ്പാറ റോഡ് നവീകരണമാണ് അനിശ്ചിതത്വത്തിലായത്. നാലരപ്പതിറ്റാണ്ട് മുമ്പാണ് പ്രദേശവാസികൾ റോഡിനായി പഞ്ചായത്തിന് സ്ഥലം വിട്ടുനൽകിയത്. നിരന്തര മുറവിളികളെ തുടർന്ന് കഴിഞ്ഞ ജില്ല പഞ്ചായത്ത് ഭരണസമിതി റോഡരിക് കെട്ടി മണ്ണ് നിറക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ചു. പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാരൻ മാസങ്ങൾക്ക് മുമ്പ് കല്ല് ഇറക്കി ഒരുദിവസം മാത്രം പ്രവൃത്തികൾ നടത്തി പോവുകയായിരുന്നു. നിർമാണം നിലച്ചതോടെ പ്രദേശവാസികൾ ഏറെ ദുരിതത്തിലായി. വലിയ കല്ലുകൾ റോഡരികിൽ ഇറക്കിയതോടെ കാൽനടപോലും ഇപ്പോൾ ദുസ്സഹമായിരിക്കുകയാണ്. വാഹനങ്ങൾ ഇതിലൂടെ കടന്നുപോകുന്നത് അതിസാഹസികമായാണ് എഴുപതോളം ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. വില്ലേജ് ഓഫിസ്, പഞ്ചായത്ത്, റേഷൻകട എന്നിവിടങ്ങളിലേക്കെല്ലാം എത്തിപ്പെടേണ്ടവർക്ക് ഏകമാർഗവും ഈ റോഡാണ്. കർഷക ഭൂരിപക്ഷപ്രദേശമായ ഇവിടെനിന്നും കാർഷിക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനും ഏറെ പ്രയാസപ്പെടുന്നു. ചേര്യംകൊല്ലി-മുണ്ടകുറ്റി ബാങ്ക്കുന്ന് പാതയുടെ അപ്രോച്ച് റോഡ് കൂടിയാണിത്. റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തര നടപടികൾ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാലവർഷം ആരംഭിച്ചതോടെ യാത്രാ േക്ലശം രൂക്ഷമാകും. പ്രവൃത്തികൾ ഏറ്റെടുത്ത് പാതിവഴിയിൽ ഉപേക്ഷിക്കുന്ന കരാറുകാർക്കെതിരെ കർശന നടപടികൾ ഉണ്ടാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.MONwdl10:പ്രവൃത്തി നിലച്ച കല്ലുവെട്ടുംതാഴെ - താളിപ്പാറ റോഡിൽ കല്ല് നിരത്തിയിട്ടിരിക്കുന്നുഓൺലൈൻ വ്യാപാരകേന്ദ്രം അടപ്പിച്ചുമാനന്തവാടി: ചൂട്ടക്കടവിൽ പ്രവർത്തിക്കുന്ന ഓൺലൈൻ വ്യാപാരകേന്ദ്രമായ ഡൽഹി വെറി എന്ന സ്ഥാപനം വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ പൂട്ടിച്ചു. അവശ്യസാധന വിൽപനയുടെ മറവിൽ ഇത്തരം സ്ഥാപനങ്ങൾ മറ്റു സാധനങ്ങളാണ് വിൽപന നടത്തുന്നതെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പേരിൽ വ്യാപാരികളെ പീഡിപ്പിക്കുമ്പോൾ പ്രോട്ടോകോൾ ലംഘിച്ച് മുപ്പത്തിലധികം സ്റ്റാഫിനെ വെച്ചാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും വ്യാപാരികൾ ആരോപിച്ചു. സമരസമിതി ജില്ല സെക്രട്ടറി വി.കെ. തുളസീദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ടി. സുരേന്ദ്രൻ, ജില്ല കമ്മിറ്റി അംഗം പി. അബ്ദുൽ മുത്തലിബ്, അനിൽകുമാർ, സാദിഖ് എന്നിവർ നേതൃത്വം നൽകി.MONWDL8മാനന്തവാടി: ചൂട്ടക്കടവിലെ ഓൺലൈൻ വ്യാപാരകേന്ദ്രത്തിന് മുന്നിൽ വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ പ്രതിഷേധിക്കുന്നുലോക രക്തദാന ദിനാചരണംമാനന്തവാടി: ലോക രക്തദാന ദിനാചരണത്തിെൻറ ജില്ലതല ഉദ്ഘാടനം മാനന്തവാടിയിൽ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ദിനേശ്കുമാർ നിർവഹിച്ചു. ജില്ല എയ്ഡ്സ് കൺട്രോൾ ഓഫിസർ ഡോ. വി. അമ്പു അധ്യക്ഷത വഹിച്ചു. ജില്ല ബ്ലഡ് ബാങ്ക് ഓഫിസർ ഡോ. ബിനിജ മെറിൻ ജോയ് സ്വാഗതവും ആർ.എം.ഒ കെ.എം. മഹേഷ് നന്ദിയും പറഞ്ഞു. മികച്ച രക്തദാതാക്കളായ ഡോ. ചന്ദ്രശേഖരൻ, ഷാജി കണിയാരം എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡോ. അനുപ്രിയ സന്ദേശം നൽകി. നഴ്സിങ് സൂപ്രണ്ട് ലിസി ജോസഫ്, കെ.എം. ഷിനോജ്, സി. നൗഷാദ്, സിബി മാത്യു, കെ.പി. മുസ്തഫ, എബിൻ പി. ഏലിയാസ് എന്നിവർ നേതൃത്വം നൽകി. നിരവധി വ്യക്തികൾ രക്തദാനം നടത്തി.MONWDL9ലോക രക്തദാന ദിനാചരണത്തിെൻറ ജില്ലതല ഉദ്ഘാടനം മാനന്തവാടിയിൽ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ദിനേശ്കുമാർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.