വിഴിഞ്ഞം: വിദേശത്തേ് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിമൂട് കഴിവൂർ വേങ്ങനിന്ന വടക്കരിക് ഹൗസിൽ ശിവപ്രസാദ് (38) ആണ് അറസ്റ്റിലായത്. ആസ്ട്രേലിയ, ജർമനി എന്നിവിടങ്ങളിലേക്ക് വിസ നൽകാമെന്നറിയിച്ച ശിവപ്രസാദ് അടിമലത്തുറ സ്വദേശികളായ ജാക്സൺ, ജെയ്സൺ, സിൽവസ്റ്റർ, പൊഴിയൂർ സ്വദേശി ബ്രിജോയ് എന്നിവരിൽ നിന്നായി പതിമൂന്നരലക്ഷം കൈക്കലാക്കിയതായാണ് പരാതി.
പണം നൽകിയവർക്ക് വിസ കിട്ടാതെ വന്നതോടെയാണ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി, എസ്.ഐമാരായ വിനോദ്, പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ കൂടുതൽപേർ പരാതിയുമായി വന്നതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.