supply

വാമനപുരം ഡി.കെ. മുരളി എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള നാല് വര്‍ഷത്തിനുള്ളില്‍ വാമനപുരം മണ്ഡലത്തില്‍ 800 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടന്നത്. മലയോര മേഖലയുൾപ്പെടെ മണ്ഡലത്തിലെ എല്ലാ പ്രദേശത്തും എല്ലാ മേഖലയിലും വികസനത്തിൻെറ പുതു അധ്യായം രചിക്കാനായെന്നത് ആദ്യമായി നിയമസഭയിലെത്തിയ എം.എല്‍.എയെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന നേട്ടമാണ്. മണ്ഡലത്തിലെ റോഡുകളുടെ അവസ്ഥ ഏറെ പരിതാപകരമായിരുന്നത് ഗതാഗതപ്രശ്നങ്ങൾക്ക് കാരണമായിരുന്നു. അതുകൊണ്ട് തന്നെ പുതിയ റോഡുകളുടെ നിർമാണത്തിനും നവീകരണത്തിനും എം.എൽ.എ തുടക്കം മുതല്‍ ഊന്നല്‍ നൽകി. കിഫ്ബി വഴിയും മറ്റ് പദ്ധതികള്‍ വഴിയും 309 കോടി രൂപയാണ് ഈ മേഖലക്കായി വകയിരുത്തിയത്. മലയോര ഹൈവേയുടെ ഭാഗമായ 25 കിലോമീറ്റര്‍ ദൂരത്തില്‍ 9.5 കിലോ മീറ്റര്‍ ദൂരം മണ്ഡലത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിൻെറ നിര്‍മാണത്തിന് 159.67 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതോടൊപ്പം നിരവധി റോഡുകൾക്ക് തുക അനുവദിക്കുകയും അവയുടെ നിർമാണം പൂർത്തിയാക്കുകയും ചെയ്തു. റോഡുകള്‍ കഴിഞ്ഞാല്‍ അടുത്ത പരിഗണന സ്‌കൂളുകളുടെ നവീകരണത്തിനും ആധുനീകരണത്തിനുമായിരുന്നു. മണ്ഡലത്തിലെ ഏറക്കുറെ എല്ലാ സ്‌കൂളുകളുകളെയും ഹൈടെക് ആക്കി. ഒട്ടനവധി സ്‌കൂളുകളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തി. നാലുവർഷക്കാലയളവിൽ മണ്ഡലത്തിൽ നിരവധി സ്ഥാപനങ്ങളാണ് പുതുതായി ആരംഭിച്ചത് . വാമനപുരം പഞ്ചായത്തിലെ കളമച്ചലില്‍ ആരംഭിച്ച ഐ.ടി.ഐ, കല്ലറയില്‍ സ്ഥാപിച്ച കേരള യൂനിവേഴ്‌സിറ്റിയുടെ പുതിയ യു.ഐ.ടി തുടങ്ങിയവ എടുത്തുപറയേണ്ടതാണ് . ആരോഗ്യമേഖലയില്‍ അവിശ്വസനീയമായ മാറ്റങ്ങളാണ് നാലുവര്‍ഷക്കാലയളവിലുണ്ടായത്. നിരവധി പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. മലയോരമേഖലയിലടക്കം ആരോഗ്യമേഖലയിൽ കാര്യമായ പുരോഗതി ഇക്കാലയളവിലുണ്ടായി. അന്തർദേശീയ ടൂറിസം കേന്ദ്രമായ പൊന്മുടി അടക്കം മണ്ഡലത്തിലുള്ള ടൂറിസം കേന്ദ്രങ്ങളുടെ വികസനം സാധ്യമായി എന്നത് അഭിമാനാർഹമായ നേട്ടമാണ്. ടൂറിസം മേഖലയിലെ റോഡുകളെല്ലാം നവീകരിച്ചു. അംേബദ്കര്‍ ഗ്രാമം പദ്ധതിയിലൂടെ ഒട്ടേറെ കോളനികള്‍ നവീകരിക്കാൻ സാധിച്ചത് ശ്രദ്ധേയമാണ്. രാജ്യത്തിന് മാതൃകയായ ട്രൈബല്‍ എക്‌സ്‌ചേഞ്ചിൻെറ പുതിയ കെട്ടിട നിര്‍മാണം നടക്കുകയാണ്. അടിസ്ഥാനവികസനത്തിലൂന്നിയ എം.എൽ.എയുടെ ജനക്ഷേമ സമീപനം ഇന്ന് വാമനപുരത്തെ സംസ്ഥാനത്തുതന്നെ ശ്രദ്ധേയമായ മണ്ഡലമാക്കി മാറ്റിയിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.