placed അതിവേഗ റെയിൽ: ഭൂമിയേറ്റെടുക്കൽ നീക്കം റവന്യൂമന്ത്രിയുടെ നിർദേശം മറികടന്ന്

തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽപാതക്ക് കേന്ദ്രാനുമതിയും റെയിൽവേ ബോർഡിൻെറ അനുമതിയും ലഭ്യമായ ശേഷമേ ഭൂമിയേറ്റെടുക്കൽ ആരംഭിക്കാവൂ എന്ന റവന്യൂമന്ത്രിയുടെ നിർദേശം ഉന്നത ഉദ്യോഗസ്ഥർ അട്ടിമറിച്ചു. കഴിഞ്ഞദിവസം ചേർന്ന ഒാൺലൈൻ യോഗത്തിൽ 11 ജില്ലകളിലും ഭൂമിയേറ്റെടുക്കാനുള്ള സെല്ലുകൾ ആരംഭിക്കാൻ തീരുമാനിച്ചു. കേന്ദ്രാനുമതിക്ക് ശേഷമേ ഭൂമിയേറ്റെടുക്കൽ ആരംഭിക്കാവൂ എന്ന റവന്യൂമന്ത്രിയുടെ ശിപാർശ (B1/322/2020/REV) പരിഗണിക്കാതെയാണ് ഉേദ്യാഗസ്ഥസംഘത്തിൻെറ നീക്കം. മന്ത്രി ഫയലിൽ രേഖപ്പെടുത്തി നൽകിയ നിർദേശം കഴിഞ്ഞ ആഗസ്റ്റ് നാലിന് റവന്യൂവകുപ്പിലും എത്തിയിരുന്നു. എന്നാൽ ഉന്നതങ്ങളിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് മന്ത്രിയുടെ നിർദേശം മറികടന്നുള്ള നീക്കമെന്നാണ് അറിയുന്നത്. ഒക്ടോബർ 15 ഒാടെ ഭൂമിയേറ്റെടുക്കൽ ആരംഭിക്കാനാണ് ഉന്നതതലയോഗത്തിൽ തീരുമാനമെടുത്തത്. ഒരേസമയം ഗതാഗതവകുപ്പിലും റവന്യൂവകുപ്പിലും ഫയൽ രൂപവത്കരിച്ചാണ് ഉത്തരവിറക്കാനുള്ള നീക്കം നടക്കുന്നത്. ഭൂമിയേറ്റെടുക്കൽ നടപടികൾ ഒൗട്ട് സോഴ്സ് ചെയ്യാനുള്ള നീക്കത്തിൽ നേരേത്ത റവന്യൂമന്ത്രി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഭൂമിയേറ്റെടുക്കാനുള്ള അധികാരം റവന്യൂവിഭാഗത്തിനാണെന്നും അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഗെയിൽ, നാഷനൽ ഹൈവേ, വിഴിഞ്ഞം, കണ്ണൂർ വിമാനത്താവളം എന്നിവക്കെല്ലാം ഭൂമിയേറ്റെടുത്ത് നൽകിയതും റവന്യൂവകുപ്പാണ്. പാരിസ്ഥിതികാഘാത പഠനമടക്കം ഇതുവരെയും പുറത്തുവിടാതെ രഹസ്യസ്വഭാവത്തിലുള്ള അതിവേഗ റെയിൽ നീക്കത്തിനെതിരെ പരിസ്ഥിതിസംഘടനകളടക്കം രംഗത്തെത്തിയിട്ടുണ്ട്. എത്രത്തോളം കൃഷിഭൂമിയും തണ്ണീർത്തടങ്ങളും വീടുകളും ജനവാസമേഖലകളുമെല്ലാം പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുമെന്ന പൊതുചിത്രം ഇപ്പോഴും അജ്ഞാതമാണ്. പദ്ധതിക്കായി ആകെ ചെലവ് പ്രതീക്ഷിക്കുന്നത് 63941 കോടിയാണ്. ഇതിൽ 90 ശതമാനവും വായ്പയിലൂടെയാണ് കണ്ടെത്തേണ്ടിവരുക. എം.ഷിബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.