നെടുമങ്ങാട്: നെടുമങ്ങാട് റവന്യൂ ടവറിലെ താലൂക്ക് ഓഫിസിലെത്തിയ യുവതി കമ്പ്യൂട്ടറുകൾ അടിച്ചുതകർത്തു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഓഫിസിലെത്തിയ ആറാംകല്ല് സ്വദേശിനിയായ ചിത്ര പ്രകോപിതയാവുകയും ആറോളം കമ്പ്യൂട്ടറുകൾ തള്ളിയിടുകയും ചിലത് എടുത്തു തറയിൽ എറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു.
ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. യുവതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.